ഹൈദ്രാബാദില്‍ വന്‍ സ്വര്‍ണ്ണവേട്ട, 2700 കിലോ സ്വര്‍ണ്ണം പിടിച്ചെടുത്തു

06:22 pm 18/12/2016

images
ഹൈദ്രാബാദില്‍ നിന്ന് എന്‍ഫോഴ്‌സമെന്റ് ഡയറക്ട്രേറ്റ് 2700 കോടി രൂപയുടെ സ്വര്‍ണ്ണബിസ്ക്കറ്റുകള്‍ പിടിച്ചെടുത്തു. രാജ്യത്ത് ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ കണക്കില്‍പ്പെടാത്ത ഒരു കോടി 93 ലക്ഷം രൂപ പിടിച്ചെടുത്തു.

നോട്ട് അസാധുവാക്കിയതിന് ശേഷം ഹൈദ്രാബാദില്‍ നടത്തിയ സ്വര്‍ണ്ണബിസ്ക്കറ്റ് ഇറക്കുമതിയാണ് എന്‍ഫോഴ്‌സമെന്റ് ഡയറക്ട്രേറ്റ് പിടികൂടിയത്. നവംബര്‍ എട്ടിനും 30നും ഇടയില്‍ 2700 കിലോ സ്വര്‍ണ്ണ ബിസ്ക്കറ്റ് ഹൈദ്രാബാദില്‍ ഇറക്കുമതി ചെയ്തുവെന്നാണ് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കിയത്. അസാധുനോട്ടുകളായ 500,1000 രൂപ ഉപയോഗിച്ചാണ് 8000 കോടി രൂപയുടെ ഇടപാട് നടത്തിയത്. ഇറക്കുമതി ചെയ്ത ആള്‍ ഒളിവിലാണ്. അസാധു നോട്ട് സ്വീകരിച്ച് ജുവലറികള്‍ സ്വര്‍ണ്ണവില്‍പ്പന നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണെന്നും എന്‍ഫോഴ്‌സമെന്റ് ഡയറട്രേറ്റ് അറിയിച്ചു. ഇതിനിടെ രാജ്യവ്യാപകമായി ആദായനികുതി വകുപ്പിന്റെ പരിശോധനകള്‍ തുടരുകയാണ്.ഉത്തര്‍പ്രദേശിലെ നോയിഡയില്‍ 18 ലക്ഷത്തിന്റെ പുതിയ നോട്ടുകള്‍ കണ്ടെത്തി. മൂന്നു പേരെ കസ്റ്റഡിയിലെടുത്തു. ഗുജറാത്തിലെ സൂററ്റില്‍ ഒരു വ്യാപാരിയുടെ വീട്ടില്‍ നിന്നും 1.05 കോടി രൂപ പിടിച്ചെടുത്തു. ഹൈദ്രാബാദില്‍ നിന്നു 70 ലക്ഷം രൂപയുടെ 2000 രൂപ നോട്ടുകളും പിടിച്ചെടുത്തു.