ഉണ്ണിയേശുവിനെ മോഷ്ടിച്ച ജാക്വിലിന്‍ ജയിലില്‍

07:38 pm 17/12/2016

– പി.പി. ചെറിയാന്‍
Newsimg1_15388062

പെന്‍സില്‍വാനിയ : ഉണ്ണിയേശുവിനെ മോഷ്ടിച്ച ജാക്വിലിന്‍ റോസ് അറസ്റ്റില്‍. 2700 ഡോളര്‍ വിലമതിക്കുന്ന ഹേര്‍സിലിനില്‍ തീര്‍ത്ത ഉണ്ണിയേശുവിനെയാണു ജാക്വലിന്‍ മോഷ്ടിച്ചത്.

നാറ്റ് വിറ്റി സീനില്‍ ആരും ശ്രദ്ധിക്കാതെ കിടന്നിരുന്ന ഉണ്ണിയേശുവിന്റെ രൂപം കണ്ടപ്പോള്‍ ജാക്വിലിന്‍ റോസിന് സഹതാപം. മാതാപിതാക്കളായ മേരിയും ജോസഫും ഉണ്ണിയേശുവിന് വേണ്ടതുപോലെ ശ്രുശ്രൂഷ നല്‍കുന്നില്ല എന്നൊരു തോന്നല്‍. പിന്നെ ഒന്നും ആലോചിക്കേണ്ടി വന്നില്ല ഉണ്ണിയേശുവിനെ അവിടെ നിന്നും എടുത്തു സമീപത്തുള്ള ആശുപത്രിയുടെ മുമ്പില്‍ കൊണ്ടുവച്ചു. ഒരു കുറിപ്പും അതോടൊപ്പം ഉണ്ടായിരുന്നു. ജോസഫിനും മറിയയ്ക്കുമുള്ള ഒരു മുന്നറിയിപ്പായിരുന്നുവത്. മാതാപിതാക്കളുടെ അശ്രദ്ധയാണെന്ന് വരുത്തി തീര്‍ക്കുവാന്‍ ഉണ്ണി യേശുവിന്റെ വലതു പാദം റോസ് അറുത്തു മാറ്റിയിരുന്നു.

ഈ സംഭവം വളരെ ഗുരുതരമായാണ് പൊലീസ് പരിഗണിച്ചത്. ഉണ്ണിയേശുവിനെ മോഷ്ടിച്ചതിനും വലതു പാദം വികൃതമാക്കിയതിനും റോസ്സിന്റെ പേരില്‍ പൊലീസ് കേസെടുത്തു. 49 വയസ്സുള്ള റോസ്സിന് തോന്നിയ സഹതാപത്തിന് കോടതി എന്തു ശിക്ഷയാണ് നല്‍കുന്നതെന്ന് പ്രവചിക്കുക അസാധ്യം. ജയിലിലടച്ച റോസ്സിനുവേണ്ടി ഇതുവരെ ആരും കോടതിയില്‍ ഹാജരായിട്ടില്ല.