കൊൽക്കത്ത  ഹൈകോടതി ജഡ്ജി സി.എസ് കർണനെതിരെ അറസ്റ്റ് വാറൻറ്

12:50 pm 10/3/2017

download (2)

ന്യൂഡൽഹി: കോടതിയലക്ഷ്യ കേസിൽ സുപ്രീംകോടതിക്ക് മുമ്പാകെ ഹാജരാകാതിരുന്ന  കൊൽക്കത്ത  ഹൈകോടതി ജഡ്ജി സി.എസ് കർണനെതിരെ അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചു. കൊൽക്കത്ത പൊലീസ് മേധാവിയോട് കർണനെ മാർച്ച് 31ന് സുപ്രീംകോടതിയിൽ ഹാജരാക്കണമെന്നും കോടതി നിർദേശിച്ചു.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഏഴംഗ ബെഞ്ചാണ് മോശം പെരുമാറ്റത്തെ തുടർന്ന് കർണനെതിരെ കോടതിയലക്ഷ്യക്കുറ്റം ചുമത്തിയിരുന്നത്. നിരവധി സിറ്റിങ് ജഡ്ജിമാർക്കും വിരമിച്ച ജഡ്ജിമാർക്കുമെതിരെ അഴിമതി ആരോപണമുന്നയിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതി എന്ന കുറ്റവും കർണനെതിരെയുണ്ട്.

കുടുംബത്തെ അപകീർത്തിെപ്പടുത്തുകയും ഭർത്താവിനെതിരെ ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നുവെന്ന് കാണിച്ച് മദ്രാസ് ൈഹകോടതി സിറ്റിങ് ജഡ്ജിയുടെ ഭാര്യയും ജസ്റ്റിസ് കർണനെതിരെ സുപ്രീംകോടതിയിൽ പരാതി നൽകിയിരുന്നു.

തുടർന്ന് നീതിന്യായ ചരിത്രത്തിലാദ്യമായി ൈഹകോടതി സിറ്റിങ് ജഡ്ജിക്ക് കോടതിയലക്ഷ്യത്തിന് സുപ്രീംേകാടതി നോട്ടീസ് നൽകി. ഫെബ്രുവരിയിൽ കോടതിയിൽ ഹാജരാകാനായിരുന്നു നോട്ടീസ്. എന്നാൽ, കർണൻ ഹാജരായില്ല. ദലിതനായതിനാൽ തന്നെ ലക്ഷ്യമിട്ട് ആക്രമിക്കുകയാണെന്ന് ആരോപിച്ച് സുപ്രീംകോടതിക്ക് കത്തു നൽകുകയാണ് കർണൻ ചെയ്തത്.

നേരത്തെ, മദ്രാസ് ഹൈകോടതിയിലെ ജഡ്ജിമാരിൽനിന്ന് പരാതി ലഭിച്ചതിനെ തുടർന്നാണ് കർണനെ മദ്രാസ് ൈഹകോടതിയിൽ നിന്ന് കൊൽക്കത്ത ഹൈകോടതിയിേലക്ക് സ്ഥലം മാറ്റിയത്.