ചെന്നൈ: കോടന്പാക്കത്തെ തുണിക്കടയിൽനിന്നു 45 കോടിയുടെ അസാധുനോട്ടുകൾ പിടികൂടി. കടയിൽനിന്നു 500, 1000 രൂപയുടെ നോട്ടുകളാണ് കണ്ടെടുത്തത്. സംഭവത്തിൽ ആദായനികുതി വകുപ്പ് അന്വേഷണം തുടങ്ങി.
കടയുടമ ദണ്ഡപാണിയെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്തു വരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. നിരോധിച്ച നോട്ടുകൾ മാറ്റിയെടുക്കാനുള്ള സമയപരിധി മാർച്ചിൽ അവസാനിച്ചിരുന്നു. ഇതിനുശേഷം അസാധുനോട്ടുകൾ കൈവശം വയ്ക്കുന്നത് കുറ്റകരമാണ്.