ഉത്തർപ്രദേശിലെ സദർപൂരിൽ മലയാളി നഴ്സിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.

07:23 pm 17/5/2017 നോയിഡ: റിമിയ എന്ന നഴ്സിനെയാണ് സദർപുർ കോളനിയിലെ താമസസ്ഥലത്തു മരുന്നു കുത്തിവച്ചു മരിച്ചനിലയിൽ കണ്ടെത്തിയതെന്ന് സെക്ടർ 39 പോലീസ് സ്റ്റേഷൻ ഇൻചാർജ് രാകേഷ് കുമാർ സിംഗ് പറഞ്ഞു. റിമിയ ചൊവ്വാഴ്ച ജീവനൊടുക്കിയെന്നാണ് പ്രാഥമിക സൂചന. മാനസിക സമ്മർദമാണ് ജീവനൊടുക്കലിനു കാരണമെന്നു സംശയിക്കുന്നതായി പോലീസ് അറിയിച്ചു. പോലീസ് നടപടികൾക്കുശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു.

സോണിയ ഗാന്ധിയുമായി മമത ബാനർജിയുടെ കൂടിക്കാഴ്ച.

07:44 am 17/5/2017 ന്യൂഡൽഹി: രാഷ്ട്രപതിസ്ഥാനാർഥിചർച്ചകൾക്ക് ഗതിവേഗം പകർന്ന് ഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയുടെ കൂടിക്കാഴ്ച. പ്രതിപക്ഷത്തെ വിവിധ പാർട്ടികൾക്ക് സ്വീകാര്യനായ പൊതുസ്ഥാനാർഥിയെ കണ്ടെത്താൻ ഏതാനും ആഴ്ചകളായി നടന്നുവരുന്ന ചർച്ചകളുടെ തുടർച്ചയാണ് ഇൗ കൂടിക്കാഴ്ച. നേരത്തേ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, എൻ.സി.പി നേതാവ് ശരത് പവാർ തുടങ്ങിയവർ സോണിയയെ കണ്ട്, പൊതുസ്ഥാനാർഥിയെ നിർത്താനുള്ള ചർച്ചകൾക്ക് കോൺഗ്രസ് Read more about സോണിയ ഗാന്ധിയുമായി മമത ബാനർജിയുടെ കൂടിക്കാഴ്ച.[…]

പഞ്ചാബിലെ ഫിരോജ്പൂർ, അമൃത്സർ എന്നിവിടങ്ങളിൽ നിന്ന് ഹെറോയിൻ പിടികൂടി

07:35 am 17/5/2017 ഫിരോജ്പൂർ: രഹസ്യ വിവരത്തെ തുടർന്ന് ബിഎസ്എഫും പഞ്ചാബ് സ്പെഷ്യൽ ടാസ്ക് ഫോഴ്സും സംയുക്തമായി നടത്തിയ പരിശോധനയിൽ ആറു കിലോ ഹെറോയിനാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഈ വർഷം ഇതുവരെ പഞ്ചാബിൽ 76.67 കിലോഗ്രാം ഹെറോയിനാണ് പിടികൂടിയതെന്നും ബിഎസ്എഫ് വൃത്തങ്ങൾ അറിയിച്ചു.

ഇസ്രായേലുമായി സൗഹാർദം പങ്കിട്ടു ,ഇന്ത്യ.

07:34 am 17/5/2017 ന്യൂഡൽഹി: ഇസ്രായേലുമായി സൗഹാർദം പങ്കിടുന്ന സ്വതന്ത്ര, പരമാധികാര ഫലസ്തീൻ രാഷ്ട്രം യാഥാർഥ്യമാകുമെന്ന പ്രതീക്ഷ പങ്കുവെച്ച് ഇന്ത്യ. ഡൽഹിയിലെത്തിയ പ്രസിഡൻറ് മഹ്മൂദ് അബ്ബാസുമായി നടത്തിയ സംഭാഷണങ്ങളിൽ ഫലസ്തീൻ ലക്ഷ്യത്തിന് ഇന്ത്യയുടെ അചഞ്ചലമായ പിന്തുണ പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. മോദി ജൂലൈയിൽ ഇസ്രായേൽ സന്ദർശിക്കുന്നുണ്ട്. അതിനിടയിലാണ് ഫലസ്തീൻ പ്രസിഡൻറിെൻറ നാലുദിവസത്തെ ഇന്ത്യസന്ദർശനം. ആരോഗ്യം, വിവരസാേങ്കതികവിദ്യ, കൃഷി തുടങ്ങിയ മേഖലകളിൽ സഹകരിക്കുന്നതടക്കം അഞ്ചുധാരണപത്രങ്ങൾ മോദിയുടെയും മഹ്മൂദ് അബ്ബാസിെൻറയും സാന്നിധ്യത്തിൽ ഒപ്പുവെച്ചു. നയതന്ത്ര, ഉദ്യോഗസ്ഥ യാത്രകൾക്ക് വിസ Read more about ഇസ്രായേലുമായി സൗഹാർദം പങ്കിട്ടു ,ഇന്ത്യ.[…]

നരേന്ദ്ര മോദി പലസ്തീൻ പ്രസിഡന്‍റ് മെഹമ്മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തി.

03:54 pm 16/5/2017 ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പലസ്തീൻ പ്രസിഡന്‍റ് മെഹമ്മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ-പലസ്തീൻ പ്രതിനിധികളുടെ യോഗത്തിനു മുന്നോടിയായാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്. ആഭ്യന്തര മന്ത്രാലയ വക്താവ് ഗോപാൽ ബാഗ്‌ലെയാണ് ഇക്കാര്യം അറിയിച്ചത്. ഇരുവരുടെയും ചർച്ചയുടെ വിശദാംശങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. തിങ്കളാഴ്ച ഇന്ത്യയിലെത്തിയ പലസ്തീൻ പ്രസിഡന്‍റിനും സംഘത്തിനും രാഷ്ട്രപതി ഭവനിൽ ഊഷ്മള വരവേൽപാണ് നൽകിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതിനാവശ്യമായ വിഷയങ്ങൾ ചർച്ച ചെയ്യുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് കഴിഞ്ഞ ദിവസം Read more about നരേന്ദ്ര മോദി പലസ്തീൻ പ്രസിഡന്‍റ് മെഹമ്മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തി.[…]

ബിഹാറിൽ ഉണ്ടായ വാഹനാപകടത്തിൽ അഞ്ചു പേർ മരിച്ചു.

03 : 49 pm 16/5/2017 പാറ്റ്ന: ബിഹാറിൽ ഉണ്ടായ വാഹനാപകടത്തിൽ അഞ്ചു പേർ മരിച്ചു. സംഭവത്തിൽ പത്തു പേർക്ക് പരിക്കേറ്റു. എസ്‌യുവി ട്രക്കിലിടിച്ചാണ് അപകടമുണ്ടായത്. സംഭവത്തിൽ പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ മൂന്നു പേരുടെ നില അതീവ ഗുരുതരമാണ്. ബിഹാറിലെ മഹിസോണയിലാണ് സംഭവം. പുലർച്ചെ 3.30ഓടെയാണ് അപകമുണ്ടായതെന്നും ഡ്രൈവർ ഉറങ്ങി പോയതാകാം അപകട കാരണമെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.

ഇന്ത്യയിൽ ഇന്ധനവില കുറച്ചു.

07:46 am 16/5/2017 ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില കുറച്ചു. പെട്രോളിന് ലിറ്ററിന് 2.16 പൈസയും ഡീസലിന് 2.10 പൈസയുമാണ് കുറച്ചത്. പുതുക്കിയ വില തിങ്കളാഴ്ച അർധരാത്രി മുതൽ നിലവിൽവന്നു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിലിെൻറ വില കുറഞ്ഞതാണ് വില കുറയാൻ കാരണം. വിപണിയിലെ മാറ്റങ്ങള്‍ തുടര്‍ന്നും ഇന്ധനവിലയില്‍ പ്രതിഫലിക്കുമെന്നും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അറിയിച്ചു. ഏപ്രില്‍ 16-ന് പെട്രോളിന് 1.39 രൂപയും ഡീസലിന് 1.04 രൂപയും വര്‍ധിപ്പിച്ചിരുന്നു.

ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ജവാന്‍റെ സഹോദരനും ഇയാളുടെ ഭാര്യയും നടുറോഡിൽ മർദനത്തിനിരയായി.

7:39 am 16/5/2017 ഗുരുദാസ്പുർ: പത്താൻകോട് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ജവാന്‍റെ സഹോദരനും ഇയാളുടെ ഭാര്യയും നടുറോഡിൽ മർദനത്തിനിരയായി. ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച ഹവിൽ കുൽവന്ത് സിംഗിന്‍റെ സഹോദരൻ ഹർദീപ് സിംഗ്, കുൽവിന്ദർ കൗൾ എന്നിവർക്കാണ് മർദനമേറ്റത്. ട്രാവൽ ഏജന്‍റായ ഗുനാം സിംഗാണ് ഇരുവരെയും നടുറോഡിൽ ആക്രമിച്ചതെന്ന് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഫ്രാൻസിലേക്ക് പോകാനായി ഹർദീപ്, ഗുനാം സിംഗിന് എട്ടുലക്ഷം രൂപ നൽകിയിരുന്നു. എന്നാൽ ഗുനാം ഇന്തോനേഷ്യയിലേക്കുള്ള ടിക്കറ്റാണ് ഹർദീപിനു നൽകിയത്. ഇതേതുടർന്നുണ്ടായ തർക്കമാണ് മർദനത്തിൽ കലാശിച്ചത്. ഗുനാം Read more about ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ജവാന്‍റെ സഹോദരനും ഇയാളുടെ ഭാര്യയും നടുറോഡിൽ മർദനത്തിനിരയായി.[…]

ഉച്ചഭക്ഷണത്തിൽ ചത്ത പല്ലിയെ കണ്ടെത്തിയതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 27 സ്കൂൾ കുട്ടികൾ ആശുപത്രിയിൽ

07 :36 am 16/5/2017 ബിഹാർ: ഉച്ചഭക്ഷണത്തിൽ ചത്ത പല്ലിയെ കണ്ടെത്തിയതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 27 സ്കൂൾ കുട്ടികൾ ആശുപത്രിയിൽ. ബിഹാറിലെ ജമുയിയിലാണ് സംഭവം. സ്‌കൂളില്‍ ഉച്ചയ്ക്കു വിളമ്പിയ ഭക്ഷണം കഴിച്ച കുട്ടികളിൽ ചിലർക്ക് ഛർദി അനുഭവപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിൽ പല്ലിയെ കണ്ടെത്തി. പിന്നാലെ കുട്ടികളെ സമീപത്തെ ആശുപത്രിയിലാക്കി. ആരുടെയും നില ഗുരുതരമല്ല.

തമിഴ്നാട്ടിൽ സർക്കാർ ബസ് ജീവനക്കാർ അനിശ്ചിതകാല സമരത്തിൽ.

03:33 pm 15/5/2017 ചെന്നൈ: സേവന, വേതന വ്യവസ്ഥതകൾ പുതുക്കി നിശ്ചയിച്ചയിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ഗതാഗതമന്ത്രി എം.ആർ. വിജയഭാസ്ക്കറുമായി വിവിധ യൂണിയനുകൾ ഞായറാഴ്ച നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് സമരം ആരംഭിച്ചത്. ഗതാഗത മന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ 37 യൂണിയനുകൾ സർക്കാരിനെ അനുകൂലിച്ചെങ്കിലും ഡിഎംകെ ഉൾപ്പെടെയുള്ള പത്തോളം യൂണിയനുകൾ സമരവുമായി മുന്നോട് പോകുകയായിരുന്നു.അനിശ്ചിതകാല സമരം 22,000 ബസ് സർവീസുകളെയാണ് ബാധിച്ചിരിക്കുന്നത്.