മേഘാലയയിൽ വാഹനാപകടത്തിൽ 16 പേർ മരിച്ചു.

06:44 pm 26/2/2017 ഷില്ലോംഗ്: മേഘാലയയിൽ വാഹനാപകടത്തിൽ 16 പേർ മരിച്ചു. അപകടത്തിൽ അന്പതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച പുലർച്ചെ വെസ്റ്റ് ഖാസി ഹിൽസ് ജില്ലയിലെ ദോഹ്ക്രോഹിലായിരുന്നു അപകടം. റോഡിലെ കോൺക്രീറ്റ് ബാരിക്കേഡിൽ ലോറി ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ലോറിയിൽ സഞ്ചരിച്ചിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. ലോറിയിൽ അറുപതിലേറെ ആളുകളാണ് ഉണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തിൽ ലോറിയിലുണ്ടായിരുന്നവർ കൊക്കയിലേക്ക് വീഴുകയായിരുന്നു. ലോൻഗ്ലാംഗിൽ പരിപാടിയിൽ പങ്കെടുക്കാൻ പോകുകയായിരുന്ന ക്രിസ്തീയ വിശ്വാസികളാണ് അപകടത്തിൽപെട്ടത്. മരിച്ചവരിൽ ഒന്പതു പേർ സ്ത്രീകളും 13 കുട്ടികളുമാണ്. 12 പേർ Read more about മേഘാലയയിൽ വാഹനാപകടത്തിൽ 16 പേർ മരിച്ചു.[…]

ഐഎസ് ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്ന് രണ്ടു പേർ ഗുജറാത്തിൽ അറസ്റ്റിലായി.

01:20 pm. 26/2/2017 ഗാന്ധിനഗർ: ഐഎസ് ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്ന് രണ്ടു പേർ ഗുജറാത്തിൽ അറസ്റ്റിലായി. തീവ്രവാദവിരുദ്ധ സ്ക്വാഡാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. രാജ്കോട്ട്, ഭാവ്നഗർ എന്നിവിടങ്ങളിൽ നിന്നാണ് ഇരുവരും അറസ്റ്റിലായത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ചൈനയിൽ ശക്തമായ ഭൂചലനമുണ്ടായി

01:13 pm 26/2/17 ബെയ്ജിംഗ്: ചൈനയിൽ ശക്തമായ ഭൂചലനമുണ്ടായി. റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ചൈനയിലെ സിചുവാൻ പ്രവിശ്യയിലാണ് ഭൂചലനം. സംഭവത്തിൽ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ലെന്നാണ് വിവരം. കാലാവസ്ഥാ പഠന കേന്ദ്രം ഭൂകമ്പ സാധ്യതാമേഖലയായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലമാണ് സിചുവാൻ. 2008ൽ ഇവിടെ ഉണ്ടായ ശക്തമായ ഭൂചലനത്തിൽനിരവധിപ്പേർക്ക് ജീവഹാനി സംഭവിക്കുകയും ആയിരങ്ങൾ ഭവനരഹിതരാകുകയും ചെയ്തിരുന്നു. റിക്ടർ സ്കെയിലിൽ 8.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു അന്ന് ഉണ്ടായത്.

വൈറ്റ് ഹൗസ് റിപ്പോർട്ടർമാരുടെ അസോസിയേഷൻ നൽകുന്ന അത്താഴ വിരുന്നിൽ പങ്കെടുക്കില്ല.

O1:08pm 26/2/2017 വാഷിങ്ടൺ: മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനമുയർത്തുന്ന അമേരിക്കൻ പ്രസിഡൻറ് ഡോണാൾഡ് ട്രംപ് വൈറ്റ് ഹൗസ് റിപ്പോർട്ടർമാരുടെ അസോസിയേഷൻ നൽകുന്ന അത്താഴ വിരുന്നിൽ പങ്കെടുക്കില്ല. എപ്രിൽ 29നാണ് അത്താഴ വിരുന്ന് നടക്കുന്നത്. വിവിധ മേഖലയിലെ പ്രമുഖ വ്യക്തികളും, പത്രപ്രവർത്തകരും, അമേരിക്കൻ പ്രസിഡൻറ് ഉൾപ്പടെയുള്ള രാഷ്ട്രീയക്കാരുമാണ് സാധാരണയായി വിരുന്നിൽ പങ്കെടുക്കുക. ഇതിൽ പങ്കെടുക്കില്ലെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്.വിവിധ മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസിൽ നടക്കുന്ന വാർത്ത സമ്മേളനം റിപ്പോർട്ട് ചെയ്യുന്നതിന് വിലക്കേർപ്പെടുത്തിയതിന് പിന്നാലെയാണ് ട്രംപിന്റെ നടപടി. സി.എൻ.എൻ, ന്യുയോർക് ടൈംസ്, പൊളിറ്റികോ, Read more about വൈറ്റ് ഹൗസ് റിപ്പോർട്ടർമാരുടെ അസോസിയേഷൻ നൽകുന്ന അത്താഴ വിരുന്നിൽ പങ്കെടുക്കില്ല.[…]

ഐ എസ്.ആർ.ഒയുടെ സാങ്കേതിക വിദ്യ ലോകത്തിന് തന്നെ അത്ഭുതമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

12:59 pm 26/2/2017 ന്യൂഡൽഹി: കുറഞ്ഞ ചിലവിലുള്ള ഐ എസ്.ആർ.ഒയുടെ സാങ്കേതിക വിദ്യ ലോകത്തിന് തന്നെ അത്ഭുതമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മൻ കീ ബാത്തിലുടെ ജനങ്ങളുമായി സംവദിക്കുമ്പോഴാണ് മോദി ഐ.എസ്.ആർ. ഒയെ അഭിനന്ദിച്ചത്. 104 സാറ്റ്ലെറ്റുകൾ ഒരുമിച്ച് വിക്ഷേപിച്ച് ഇന്ത്യ ചരിത്രം കുറിച്ചതായും മോദി പറഞ്ഞു. ഇന്ത്യ വിക്ഷേപിച്ച ബാലിസ്റ്റിക് ഇൻറർസെപ്ടർ മിസൈൽ രാജ്യ സുരക്ഷക്ക് സഹായമാവുമെന്നും മോദി അവകാശപ്പെട്ടും. ഇന്ത്യ വിക്ഷേപിച്ച കാർട്ടോസ്റ്റ സാറ്റ്ലെറ്റ് രാജ്യത്തെ കർഷകർക്ക് ഗുണകരമാവുമെന്നും മോദി പ്രതീക്ഷ പ്രകടപ്പിച്ചു. കൂടുതൽ യുവാക്കൾ Read more about ഐ എസ്.ആർ.ഒയുടെ സാങ്കേതിക വിദ്യ ലോകത്തിന് തന്നെ അത്ഭുതമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.[…]

ട്രംപിനെതിരായി വാർത്തകൾ പ്രചരിപ്പിക്കുന്നു എന്നാരോപിച്ച് ചില മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസിൽ വിലക്കേർപ്പെടുത്തി.

05:40 pm 25/2/2017 വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെതിരായി വാർത്തകൾ പ്രചരിപ്പിക്കുന്നു എന്നാരോപിച്ച് ചില മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസിൽ വിലക്കേർപ്പെടുത്തി. ബിബിസി, സിഎൻഎൻ, ന്യൂയോർക്ക് ടൈംസ് തുടങ്ങിയ മാധ്യമങ്ങളെയാണ് വിലക്കിയത്. വെള്ളിയാഴ്ച വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സീൻ സ്പൈസർ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് മാധ്യമങ്ങളെ വിലക്കിയത്. റോയിട്ടേഴ്സ്, ബ്ലൂംബെർഗ്, സിബിഎസ് തുടങ്ങി പത്തോളം മാധ്യമങ്ങളിലെ റിപ്പോർട്ടർമാരെ മാത്രമാണ് പ്രസ് റൂമിൽ പ്രവേശിപ്പിച്ചത്. അതേസമയം, മാധ്യമങ്ങളെ വിലക്കിയതിനുള്ള കാരണം പ്രസ് സെക്രട്ടറി വ്യക്തമാക്കിയില്ല. ട്രംപിനെതിരായി Read more about ട്രംപിനെതിരായി വാർത്തകൾ പ്രചരിപ്പിക്കുന്നു എന്നാരോപിച്ച് ചില മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസിൽ വിലക്കേർപ്പെടുത്തി.[…]

ഹിറ്റ്ലറുടെ ന്യൂനപക്ഷ വിരുദ്ധ നയങ്ങൾ ആർ.എസ്.എസിനെ ആവേശഭരിതരാക്കി : പിണറായി വിജയൻ.

05:38 pm 25/2/2017 മംഗളൂരു: ഹിറ്റ്ലറെ സ്വീകരിച്ചതും പുകഴ്ത്തിയതും ആർ.എസ്.എസ് മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മംഗളൂരു മതസൗഹാർദ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിറ്റ്ലറുടെ ന്യൂനപക്ഷ വിരുദ്ധ നയങ്ങൾ ആർ.എസ്.എസിനെ ആവേശഭരിതരാക്കി. ഗോഡ്സെ അവരുടെ കയ്യിലെ ആയുധം മാത്രമായിരുന്നു. രാജ്യത്തെ എല്ലാ വർഗീയ കലാപങ്ങൾക്കും നേതൃത്വങ്ങൾക്കും നൽകിയത് ആർഎസ്എസ് ആണ്. ഇന്ത്യൻ സ്വാതന്ത്യ സമരത്തിൽ അവർ ഒരു പങ്കും വഹിച്ചിട്ടില്ല. ബ്രിട്ടീഷ് അനുകൂല നയമാണ് അവർ അന്ന് സ്വീകരിച്ചത്. സ്വാതന്ത്ര്യ സമരത്തെ വഞ്ചിച്ച പാരമ്പര്യമാണ് അവർക്കുള്ളത്. വർഗീയത Read more about ഹിറ്റ്ലറുടെ ന്യൂനപക്ഷ വിരുദ്ധ നയങ്ങൾ ആർ.എസ്.എസിനെ ആവേശഭരിതരാക്കി : പിണറായി വിജയൻ.[…]

15 വർഷം മണിപ്പൂരിൽ കോൺഗ്രസ് ചെയ്യാതിരുന്ന കാര്യങ്ങൾ 15 മാസങ്ങൾ കൊണ്ട് ചെയ്യാൻ സാധിക്കുമെന്ന് നരേന്ദ്ര മോദി .

01:44 pm 25/2/2017 ഇംഫാൽ: 15 വർഷം മണിപ്പൂരിൽ കോൺഗ്രസ് ചെയ്യാതിരുന്ന കാര്യങ്ങൾ 15 മാസങ്ങൾ കൊണ്ട് ചെയ്യാൻ സാധിക്കുമെന്ന് ഇംഫാലിലെ റാലിയിൽ നരേന്ദ്ര മോദി .വടക്ക് കിഴക്കൻ ഇന്ത്യയുടെ വികസനം നടപ്പിലാകാതെ ഇന്ത്യയുടെ വികസനം പൂർണമാവില്ലെന്നും മോദി പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി 2014ൽ ഇതേ വേദിയിൽ താൻ മുമ്പ് പ്രസംഗിച്ചപ്പോൾ മൈതാനത്തിെൻറ പകുതി ഭാഗത്ത് മാത്രമേ ആളുകളുണ്ടായിരുന്നുവുള്ളു. എന്നാൽ ഇന്ന് മൈതാനം നിറഞ്ഞിരിക്കുകയാണെന്നും മോദി പറഞ്ഞു. കഴിഞ്ഞ 15 വർഷമായി വൻ അഴിമതിയാണ് മണിപ്പൂരിൽ Read more about 15 വർഷം മണിപ്പൂരിൽ കോൺഗ്രസ് ചെയ്യാതിരുന്ന കാര്യങ്ങൾ 15 മാസങ്ങൾ കൊണ്ട് ചെയ്യാൻ സാധിക്കുമെന്ന് നരേന്ദ്ര മോദി .[…]

കിഴക്കൻ ചൈനയിലെ സീജിയാംഗ് തീരത്ത് മത്സ്യബന്ധന ബോട്ട് മുങ്ങി 13 പേരെ കാണാതായി.

09:51 am 25/2/2017 ബെയ്ജിംഗ്: കിഴക്കൻ ചൈനയിലെ സീജിയാംഗ് തീരത്ത് മത്സ്യബന്ധന ബോട്ട് മുങ്ങി 13 പേരെ കാണാതായി. ഏഴു പേരെ രക്ഷപ്പെടുത്തി. വെള്ളിയാഴ്ച രാവിലെയാണ് ബോട്ട് മുങ്ങിയത്. ചൈനീസ് ലിബറേഷൻ ആർമിയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതെന്ന് സിൻഹുവ റിപ്പോർട്ട് ചെയ്തു.

സംഘപരിവാർ സംഘടനകളുടെയും ഭീഷണിക്കിടെ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മംഗളൂരുവിലെത്തും.

09:10 am 25/2/2017 മംഗളൂരു: ബി.ജെ.പിയുടെയും സംഘപരിവാർ സംഘടനകളുടെയും ഭീഷണിക്കിടെ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മംഗളൂരുവിലെത്തും. രാവിലെ 11നു വാർത്താഭാരതി ദിനപത്രത്തിെൻറ പുതിയ ഒാഫീസ് കെട്ടിടത്തിെൻറ നിർമാണോദ്ഘാടനവും സി.പി.എം ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന മതസൗഹാർദ റാലിയുടെ ഉദ്ഘാടനവും പിണറായി നിർവഹിക്കും. നേരത്തെ മംഗളൂരുവിലെത്തുന്ന പിണറായിയെ തടയുമെന്ന് സംഘപരിവാർ സംഘടനകൾ ഭീഷണി മുഴക്കിയിരുന്നു. സന്ദർശനത്തിൽ പ്രതിഷേധിച്ച് ഇവർ ഹർത്താലിനും ആഹ്വാനം നൽകിയിട്ടുണ്ട്.സംഘടനകളുടെ ഭീഷണിയുടെ പശ്ചാത്തലത്തിൽ മംഗളൂരുവിൽ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നു രാവിലെ ആറു മുതൽ ഞായ്റാഴ്ച Read more about സംഘപരിവാർ സംഘടനകളുടെയും ഭീഷണിക്കിടെ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മംഗളൂരുവിലെത്തും.[…]