ശശികല ജയിലിലേക്ക് : ആദായനികുതിക്കേസല്ല, അഴിമതിക്കേസാണ്.

10:48 am 14/2/2017 ന്യൂഡൽഹി: തമിഴകം ആകാംക്ഷയോടെ കാത്തിരുന്ന കേസിന് വിധി പറഞ്ഞു. 65 കോടിയുടെ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശശികല കുറ്റക്കാരിയെന്ന് കണ്ടെത്തിയ കോടതി വിചാരണക്കോടതിയുടെ ശിക്ഷ ശരിവെക്കുകയായിരുന്നു. നാലുവര്‍ഷം തടവുശിക്ഷയും പത്ത് കോടിരൂപ പിഴയുമാണ് വിചാരണക്കോടതി നേരത്തെ വിധിച്ച ശിക്ഷ. ശശികലയോട് ഉടൻ തന്നെ കീഴടങ്ങാനും പി.സി ഘോഷ്, അമിതാവ് റോയി എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് ഉത്തരവിട്ടു. ബംഗളുരു കോടതിയിൽ കീഴടങ്ങാനാണ് നിർദേശം. അനധികൃത സ്വത്ത് സമ്പാദനക്കേസ് ആദായനികുതിക്കേസല്ല, അഴിമതിക്കേസാണ് എന്നും കോടതി നിരീക്ഷിച്ചു. Read more about ശശികല ജയിലിലേക്ക് : ആദായനികുതിക്കേസല്ല, അഴിമതിക്കേസാണ്.[…]

ഉത്തരാഖണ്ഡ് നാളെ പോളിങ്ബൂത്തിലേക്ക്.

09:00 am 14/2/2017 ഡെറാഡൂൺ: ഉത്തരാഖണ്ഡ് നാളെ പോളിങ്ബൂത്തിലേക്ക്. 69 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 75.13 ലക്ഷത്തോളം പേരാണ് വോട്ട് രേഖപ്പെടുത്താനെത്തുന്നത്. ബി.എസ്.പി സ്ഥാനാർഥി കുൽദീപ് സിങ് കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ മരിച്ചതിനെ തുടർന്ന്ഛമോലി ജില്ലയിലെ കർണപ്രയാർ മണ്ഡലത്തിൽ വോെട്ടടുപ്പ് മാറ്റിവെച്ചു. കോൺഗ്രസിൽ നിന്ന് മുഖ്യമന്ത്രി ഹരീഷ്റാവത്തൂം ബി.സി.സി.െഎ അധ്യക്ഷൻ കിഷോർ ഉപാധ്യായുംബി.ജെ.പിയിൽ നിന്ന് സംസ്ഥാന അധ്യക്ഷൻ അജയ് ഭട്ടുമാണ് ജനവിധി തേടുന്ന പ്രമുഖർ. കോൺഗ്രസ് വിട്ട്ബി.ജെ.പിയിലെത്തിയവരിൽ ഹരക്സിങ് റാവത്ത് ആണ്പ്രുമുഖ സ്ഥാനാർഥി. കോൺഗ്രസിൽ നിന്ന് ബി.ജെ.പി Read more about ഉത്തരാഖണ്ഡ് നാളെ പോളിങ്ബൂത്തിലേക്ക്.[…]

കനത്ത മഴയത്തെുടര്‍ന്നാണ് രാജ്യത്തെ ഏറ്റവുമുയര്‍ന്ന അണക്കെട്ടില്‍ ജലനിരപ്പ് ഉയർന്നു.

8:00 am 14/2/2017 വാഷിങ്ടണ്‍: വടക്കന്‍ കാലിഫോര്‍ണിയയിലെ ഒറോവില്‍ അണക്കെട്ടില്‍ വെള്ളംനിറഞ്ഞ് കവിഞ്ഞതിനാല്‍ അപകടസാധ്യത മുന്നില്‍കണ്ട് ലക്ഷക്കണക്കിന് ആളുകള്‍ക്ക് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശം. കനത്ത മഴയത്തെുടര്‍ന്നാണ് രാജ്യത്തെ ഏറ്റവുമുയര്‍ന്ന അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നത്. വെള്ളം നിറഞ്ഞതിനത്തെുടര്‍ന്ന് അടിയന്തര സ്പില്‍വെ തകരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍, മണിക്കൂറുകള്‍ക്കുശേഷം ജലനിരപ്പ് കുറഞ്ഞതായി അറിയിപ്പ് വന്നിട്ടുണ്ടെങ്കിലും ഒഴിഞ്ഞുപോകാനുള്ള ഉത്തരവ് നിലനില്‍ക്കുകയാണ്. ഏകദേശം രണ്ട് ലക്ഷത്തോളം പേരാണ് അടിയന്തരമായി ഒഴിഞ്ഞുപോകേണ്ടത്. 50 വര്‍ഷത്തെ പഴക്കമുള്ള അണക്കെട്ടിന് ഇത്തരത്തില്‍ അടിയന്തരസാഹചര്യം മുമ്പൊന്നും നേരിടേണ്ടി വന്നിട്ടില്ല. Read more about കനത്ത മഴയത്തെുടര്‍ന്നാണ് രാജ്യത്തെ ഏറ്റവുമുയര്‍ന്ന അണക്കെട്ടില്‍ ജലനിരപ്പ് ഉയർന്നു.[…]

ശശികല ഉള്‍പ്പെട്ട അവിഹിത സ്വത്തു കേസില്‍ സുപ്രീംകോടതി ചൊവ്വാഴ്ച രാവിലെ വിധിപറയും.

07:53 am 14/2/2017 ന്യൂഡല്‍ഹി: തമിഴക രാഷ്ട്രീയത്തിന് ചൊവ്വാഴ്ച നിര്‍ണായക ദിനം. മുഖ്യമന്ത്രിയാകാന്‍ ഗവര്‍ണറുടെ അനുമതി കാക്കുന്ന എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി വി.കെ. ശശികല ഉള്‍പ്പെട്ട അവിഹിത സ്വത്തു കേസില്‍ സുപ്രീംകോടതി ചൊവ്വാഴ്ച രാവിലെ വിധിപറയും. കാവല്‍ മുഖ്യമന്ത്രി ഒ. പന്നീര്‍സെല്‍വവും ശശികലയും മന്ത്രിസഭയുണ്ടാക്കാന്‍ അവകാശവാദം ഉന്നയിക്കുന്ന പശ്ചാത്തലത്തില്‍ ഒരാഴ്ചക്കകം നിയമസഭ സമ്മേളനം വിളിച്ച് ഭൂരിപക്ഷം തെളിയിക്കുന്ന സാഹചര്യമൊരുക്കാന്‍ ഇതിനിടെ, അറ്റോണി ജനറല്‍ മുകുള്‍ രോഹതഗി ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവുവിന് ഉപദേശം നല്‍കി. അനിശ്ചിതാവസ്ഥ നീക്കാന്‍ Read more about ശശികല ഉള്‍പ്പെട്ട അവിഹിത സ്വത്തു കേസില്‍ സുപ്രീംകോടതി ചൊവ്വാഴ്ച രാവിലെ വിധിപറയും.[…]

ലാഹോറിൽ സ്ഫോടനം: 10 പേർ കൊല്ലപ്പെട്ടു.

08:59 pm 13/2/2017 ലാഹോർ: : ലാഹോറിലെ പഞ്ചാബ് നിയമസഭക്ക് മുന്നില്‍ നടന്ന ശക്തിയേറിയ ചാവേര്‍ സ്ഫോടനത്തില്‍ മുതിര്‍ന്ന പൊലീസ് ഓഫിസര്‍മാരടക്കം പത്തുപേര്‍ കൊല്ലപ്പെടുകയും 60 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.സർക്കാറിന്‍റെ മരുന്ന് നിയന്ത്രണ ഭേദഗദതിക്കെതിരെമരുന്നുല്‍പാദകരുടെയും കെമിസ്റ്റുകളുടെയും വന്‍ സംഘം പ്രതിഷേധിക്കുന്നതിനിടെയാണ് സംഭവം. എന്നാൽ സമരക്കാരെ ലക്ഷ്യം വെച്ചായിരുന്നോ ആക്രമണമെന്ന കാര്യത്തിൽ സ്ഥിരീകരണമുണ്ടായിട്ടില്ല. പാക് താലിബാൻ വിഭാഗമായ ജമാഅത്തുൽ അഹ്റാർ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. പഞ്ചാബ് പൊലീസിലെ എസ്.എസ്.പി സാഹിദ് ഗോണ്ഡല്‍, ലാഹോറിലെ ട്രാഫിക് ഡി.ഐ.ജി അഹ്മദ് മൊബിന്‍ Read more about ലാഹോറിൽ സ്ഫോടനം: 10 പേർ കൊല്ലപ്പെട്ടു.[…]

ജിഷ്ണു പ്രണോയി ജീവനൊടുക്കിയ സംഭവത്തിൽ കൃഷ്ണദാസ് ഒന്നാം പ്രതി.

01:29 pm 13/2/2017 തൃശൂർ: പാമ്പാടി നെഹ്റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയി ജീവനൊടുക്കിയ സംഭവത്തിൽ നെഹ്റുകോളേജ് ചെയര്‍മാന്‍ കൃഷ്ണദാസ് ഒന്നാം പ്രതി. പോലീസ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. കൃഷ്ണദാസ് അടക്കം 5 പേരാണ് കേസില്‍ പ്രതികള്‍. ജാമ്യമില്ലാ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ആത്മഹത്യ പ്രേരണക്കാണ് കേസ് . മർദ്ദനം, ഗൂഢാലോചന എന്നീ വകുപ്പുകളും ചുമത്തി . മർദ്ദനം, ഗൂഢാലോചന എന്നീ വകുപ്പുകളും ചുമത്തി. ജിഷ്ണുവിനെ കോളേജ് അധികൃതര്‍ കുടുക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. Read more about ജിഷ്ണു പ്രണോയി ജീവനൊടുക്കിയ സംഭവത്തിൽ കൃഷ്ണദാസ് ഒന്നാം പ്രതി.[…]

ബിജെപി സ്ഥാനാർഥി മഹേന്ദ്ര ഭട്ടിനെതിരേ ആക്രമണം.

01:12 pm 13/2/2017 ഡെറാഡൂണ്‍: ഉത്തരാഖണ്ഡിൽ നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കേ ബിജെപി സ്ഥാനാർഥി മഹേന്ദ്ര ഭട്ടിനെതിരേ ആക്രമണം. ഇന്ന് പുലർച്ചെയാണ് അജ്ഞാത സംഘം ഭട്ടിനെ ആക്രമിച്ചത്. ഇവർ ആരാണെന്ന് വ്യക്തമായിട്ടില്ല. ഭട്ടിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബദരിനാഥ് മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന സ്ഥാനാർഥിയാണ് മഹേന്ദ്ര ഭട്ട്. 2002-ലെ തെരഞ്ഞെടുപ്പിൽ ചാമോലി ജില്ലയിലെ നന്ദപ്രയാഗിൽ നിന്നും മത്സരിച്ച് 1,631 വോട്ടിന് ജയിച്ചയാളാണ് മഹേന്ദ്ര ഭട്ട്. ഫെബ്രുവരി 15-നാണ് ഉത്തരാഖണ്ഡിൽ വോട്ടെടുപ്പ്.

ഫ്രാന്‍സില്‍ അഭയാര്‍ഥികളെ ബലാത്സംഗത്തിനും പീഡനങ്ങള്‍ക്കും ഇരയാക്കുന്നതായി റിപ്പോര്‍ട്ട്.

08:48 am 13/2/2017 പാരിസ്: ഒരു നേരത്തെ ഭക്ഷണമോ തണുപ്പുമാറ്റാന്‍ കമ്പിളിയോ ബ്രിട്ടനിലത്തെിക്കുമെന്ന സഹായമോ വാഗ്ദാനംചെയ്ത് മനുഷ്യക്കടത്തുകാര്‍ ഫ്രാന്‍സില്‍ അഭയാര്‍ഥികളെ ബലാത്സംഗത്തിനും പീഡനങ്ങള്‍ക്കും ഇരയാക്കുന്നതായി റിപ്പോര്‍ട്ട്. പാരിസിലെ ദുന്‍കിര്‍ക് അഭയാര്‍ഥി ക്യാമ്പില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതായി ബലാത്സംഗത്തിനിരയാക്കപ്പെട്ട സ്ത്രീകളും കുട്ടികളും വെളിപ്പെടുത്തുന്നു. കഴിഞ്ഞ ഒക്ടോബറില്‍ കാലെയിലെ അഭയാര്‍ഥി ക്യാമ്പ് അടച്ചുപൂട്ടിയതിനു ശേഷമാണ് ഇത്തരം സംഭവങ്ങള്‍ വ്യാപകമായത്. ക്യാമ്പ് അടച്ചതിനുശേഷം 350ഓളം കുട്ടികളെ ബ്രിട്ടന്‍ ഏറ്റെടുക്കുമെന്ന് ധാരണയായിരുന്നു. ഇവിടെ 2000ത്തോളം അഭയാര്‍ഥികളുണ്ടെന്നാണ് കണക്ക്. അതില്‍ 100 പേര്‍ ഉറ്റവരില്ലാതെ Read more about ഫ്രാന്‍സില്‍ അഭയാര്‍ഥികളെ ബലാത്സംഗത്തിനും പീഡനങ്ങള്‍ക്കും ഇരയാക്കുന്നതായി റിപ്പോര്‍ട്ട്.[…]

ഫിലിപ്പീൻസിലുണ്ടായ ശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി

08:44 am 13/2/2017 മനില: ഫിലിപ്പീൻസിലുണ്ടായ ശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി. സർക്കാർ വൃത്തങ്ങളാണ് ഞായറാഴ്ച ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടത്. വെള്ളിയാഴ്ചയാണ് ദക്ഷിണ ഫിലിപ്പീൻസിലെ മിൻദാനാവോ ദ്വീപിൽ ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം സുരിഗാവോ നഗരത്തിനു കിഴക്കുമാറിയാണ്. ഭൂകന്പത്തെ തുടർന്ന് 200 ലധികം പേർക്കു പരിക്കേൽക്കുകയും ചെയ്തു. നിരവധി വീടുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും നാശനഷ്ടവുമുണ്ടായി.

സ്വത്ത് സന്പാദന കേസിൽ സുപ്രീം കോടതി തിങ്കളാഴ്ച ഉത്തരവ് പുറപ്പെടുവിക്കാനിടയില്ല.

08:38 am 13/2/2017 ന്യൂഡൽഹി: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയും അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി വി.കെ. ശശികലയും പ്രതികളായ അനധികൃത സ്വത്ത് സന്പാദന കേസിൽ സുപ്രീം കോടതി തിങ്കളാഴ്ച ഉത്തരവ് പുറപ്പെടുവിക്കാനിടയില്ല. തിങ്കളാഴ്ച പരിഗണിക്കാനുള്ള കേസുകളുടെ പട്ടികയിൽ ഈ കേസ് ഉൾപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ ആഴ്ച കർണാടക സർക്കാർ വിഷയം ഉന്നയിച്ചതിനെ തുടർന്ന് ഈയാഴ്ച വിധി പറയുമെന്ന് ജസ്റ്റീസുമാരായ പി.സി. ഘോഷ്, അമിതവ റോയി എന്നിവരുടെ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ഇന്നു ഉത്തരവ് പുറപ്പെടുവിച്ചേക്കുമെന്നു ദേശീയ Read more about സ്വത്ത് സന്പാദന കേസിൽ സുപ്രീം കോടതി തിങ്കളാഴ്ച ഉത്തരവ് പുറപ്പെടുവിക്കാനിടയില്ല.[…]