സിറിയന്‍ നഗരമായ അല്‍-ബാബില്‍ തുര്‍ക്കി-യുഎസ് സംയുക്ത സേന നടത്തിയ ആക്രമണത്തില്‍ 44 ഭീകരര്‍ കൊല്ലപ്പെട്ടു.

08:30 am 22/2/2017 ഡമാസ്കസ്: സിറിയന്‍ നഗരമായ അല്‍-ബാബില്‍ തുര്‍ക്കി-യുഎസ് സംയുക്ത സേന നടത്തിയ ആക്രമണത്തില്‍ 44 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ മരിക്കുകയും രണ്ടു സൈനികര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. സിറിയയിലെ 109 ഭീകരതാവളങ്ങള്‍ ലക്ഷ്യമിട്ടു സംയുക്ത സേന നടത്തിയ ആക്രമണത്തിലാണ് ഭീകരരെ വധിച്ചത്. കര,വ്യോമ സേനകള്‍ സംയുക്തമായാണ് ആക്രമണം നടത്തിയത്. വ്യോമസേന 29 ഭീകരരെയും കരസേന 15 ഭീകരരെയുമാണ് വധിച്ചതെന്നു തുർക്കി സൈന്യം വ്യക്തമാക്കി.

യുഎന്നിലെ റഷ്യൻ അംബാസിഡർ വിറ്റാലി ഇവാനോവിച്ച് ചർക്കിൻ അന്തരിച്ചു.

08:44 am 21/2/2017 മോസ്കോ: യുഎന്നിലെ റഷ്യൻ അംബാസിഡർ വിറ്റാലി ഇവാനോവിച്ച് ചർക്കിൻ (64) അന്തരിച്ചു. ന്യൂയോർക്കിൽ വച്ചായിരുന്നു അന്ത്യം. റഷ്യൻ വിദേശകാര്യ മന്ത്രാലയമാണ് അദ്ദേഹത്തിന്‍റെ മരണവാർത്ത പുറത്തുവിട്ടത്. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. കഴിവുറ്റ റഷ്യൻ നയതന്ത്ര വിദഗ്ധനായിരുന്നു ചർക്കിനെന്നും അദ്ദേഹത്തിന്‍റെ നിര്യാണത്തിൽ അഗാധമായ ദുഖം രേഖപ്പെടുത്തുന്നുവെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.

യെമനി സേനയുടെ ആക്രമണത്തില്‍ രണ്ട് സൗദി സൈനികര്‍ കൊല്ലപ്പെട്ടു

08:37 am 19/2/2017 സനാ: യെമനി സേനയുടെ ആക്രമണത്തില്‍ രണ്ട് സൗദി സൈനികര്‍ കൊല്ലപ്പെട്ടു. സൗദി സേനയുടെ അല്‍-ഫരിസ് സൈനിക താവളത്തിനു നേരെ യെമനി സേന നടത്തിയ ആക്രമണത്തിലാണ് സൗദി സൈനികര്‍ കൊല്ലപ്പെട്ടത്. ശനിയാഴ്ചയായിരുന്നു സംഭവം. റിയാദില്‍നിന്നു 969 കിലോമീറ്റര്‍ തെക്കാണ് അല്‍-ഫരിസ് സൈനിക താവളം. സൗദി സേനയ്‌ക്കെതിരെ നിരവധി ആക്രമണങ്ങളാണ് യെമനില്‍ അരങ്ങേറുന്നത്. സൗദി സേനയും സേനയെ പിന്തുണയ്ക്കുന്ന പ്രാദേശിക ഗ്രൂപ്പുകളും അല്‍-അല്‍ബ് അതിര്‍ത്തിയില്‍ സൗദി സൈനികര്‍ക്കുനേരെയുള്ള ആക്രമണം ശക്തമാക്കിയിരിക്കുകയാണ്.

ഹിറ്റലർ ഉപയോഗിച്ചിരുന്ന ട്രാവലർ ഫോൺ ലേലത്തിന്.

03:33 pm 18/2/2017 മേരിലാൻറ്​: ജർമ്മൻ എകാധിപതി ഹിറ്റലർ ഉപയോഗിച്ചിരുന്ന ട്രാവലർ ഫോൺ ലേലത്തിന്. മേരിലാ​ൻറിലെ​ ലേല കമ്പനിയാണ്​ ഫോൺ ലേലത്തിന്​ വെക്കുന്നതിനാണ്​. ഒരു ലക്ഷം ഡോളറാണ്​ ഫോണി​െൻറ അടിസ്ഥാനവിലയായി നിശ്​ചയിച്ചിരിക്കുന്നത്​. റഷ്യൻ സൈനിക ഉദ്യോഗസ്ഥനായിരുന്ന ബ്രിഗേഡിയർ റാൽഫ്​ റെയിനറിന്​ ഹിറ്റലറി​െൻറ ബങ്കർ സന്ദർശിക്കു​േമ്പാഴാണ്​ ഫോൺ ലഭിച്ചത്​. അദ്ദേഹത്തി​െൻറ മകനാണ്​ ഇപ്പോൾ ഫോൺ ലേലം ചെയ്യുന്നതിനായി കമ്പനിയെ സമീപിച്ചിരിക്കുന്നത്​. ചരിത്രത്തിൽ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്​ ഹിറ്റലറി​െൻറ ടെലിഫോൺ. നിരവധി ആക്രമണങ്ങൾക്ക്​ ഹിറ്റ്​ലർ ഉത്തരവിട്ടത്​ ഇൗ ടെലിഫോണിലൂടെയായിരുന്നു. ആ ഉത്തരവുകൾ Read more about ഹിറ്റലർ ഉപയോഗിച്ചിരുന്ന ട്രാവലർ ഫോൺ ലേലത്തിന്.[…]

പ്രസിഡന്‍റ് റോബർട്ട് മുഗാബെയ്ക്ക് പിന്തുണയുമായി ഭാര്യ ഗ്രേസ് മുഗാബെ.

08:49 am 18/2/2017 ഹരാരെ: അടുത്തവർഷം നടക്കുന്ന സിംബാബ്‌വെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്ന നിലവിലെ പ്രസിഡന്‍റ് റോബർട്ട് മുഗാബെയ്ക്ക് പിന്തുണയുമായി ഭാര്യ ഗ്രേസ് മുഗാബെ. അദ്ദേഹത്തിന്‍റെ ജനസമ്മതി ഏറെയാണ്. അതിനാൽ തന്നെ 92 വയസുകാരനായ മുഗാബെ മരിച്ചാലും തെരഞ്ഞെടുപ്പിൽ മത്സരിക്കാമെന്നും വിജയിക്കാനുള്ള വോട്ടുകൾ നേടുമെന്നും അവർ പറഞ്ഞു. ബുഹെരയിൽ സാനു പിഎഫ് പാർട്ടിയുടെ റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ഗ്രേസ് മുഗാബെ. ഒരു ദിവസം മുഗാബെ മരിക്കണമെന്ന് ദൈവം തീരുമാനിച്ചാലും അദ്ദേഹത്തിന്‍റെ ‘മൃതദേഹം’ സ്ഥാനാർഥിയായി ബാലറ്റ് പേപ്പറിലുണ്ടാവും. Read more about പ്രസിഡന്‍റ് റോബർട്ട് മുഗാബെയ്ക്ക് പിന്തുണയുമായി ഭാര്യ ഗ്രേസ് മുഗാബെ.[…]

സിറിയയിലെ ഡാറയിലുണ്ടായ ഭീകരാക്രമണത്തില്‍ മൂന്നു പേർ കൊല്ലപ്പെട്ടു.

08:47 am 18/2/2017 ഡമാസ്‌കസ്: സിറിയയിലെ ഡാറയിലുണ്ടായ ഭീകരാക്രമണത്തില്‍ മൂന്നു പേർ കൊല്ലപ്പെട്ടു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ജബ്ഹത് അല്‍-നുസ്‌റാ ഭീകരര്‍ നടത്തിയ റോക്കറ്റ് ആക്രമണത്തിലാണ് മൂന്ന് സാധാരണക്കാര്‍ കൊല്ലപ്പെട്ടത്. ഡാറ നഗരത്തില്‍നിന്നു അഞ്ച് കിലോമീറ്റര്‍ കിഴക്ക് അല്‍-നുയിമെ നഗരത്തില്‍നിന്നുമാണ് ഭീകരര്‍ ആക്രമണം നടത്തിയത്. വെള്ളിയാഴ്ചയാണ് സംഭവം. ആക്രമണത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. വ്യാഴാഴ്ച ഡാറയിലെ ഭീകര ക്യാമ്പിനു നേരെ സിറിയന്‍ സൈന്യം ആക്രമണം നടത്തിയിരുന്നു. ആക്രമണത്തില്‍ നിരവധി ഭീകരരും അല്‍-നുസ്‌റാ നേതാവ് മുഹമ്മദ് അല്‍-ഫറാജും കൊല്ലപ്പെട്ടിരുന്നു.

ആലപ്പോയില്‍ ഐഎസ് ഭീകരര്‍ തകര്‍ത്ത കുടിവെള്ള പൈപ്പുകള്‍ സര്‍ക്കാര്‍ പുനസ്ഥാപിച്ചു.

08:35 am 16/2/2017 ആലപ്പോ: സിറിയയിലെ ആലപ്പോയില്‍ ഐഎസ് ഭീകരര്‍ തകര്‍ത്ത കുടിവെള്ള പൈപ്പുകള്‍ സര്‍ക്കാര്‍ പുനസ്ഥാപിച്ചു. ആലപ്പോയിലെ അല്‍-ഖാഫ്‌സേയിലുള്ള പ്രധാന ജലവിതരണ പൈപ്പാണ് ഐഎസ് തകര്‍ത്തത്. ആലപ്പോയില്‍നിന്നു 90 കിലോമീറ്റര്‍ കിഴക്കാണ് അല്‍-ഖാഫ്‌സേ. ജലവിതരണ പൈപ്പുകള്‍ക്കു സുരക്ഷ ഒരുക്കാന്‍ സര്‍ക്കാര്‍ സാധിക്കുന്നതെല്ലാം ചെയ്യുമെന്നും ആലപ്പോ ഗവര്‍ണര്‍ ഹുസൈന്‍ ഡിബ് പറഞ്ഞു. ആലപ്പോയില്‍ അടിയന്തരമായി 51 കിണറുകള്‍ കുഴിക്കുവാന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുകയാണ്. ഇതിലുടെ പ്രദേശത്ത് ശുദ്ധജലത്തിന്‍റെ ലഭ്യത ഉറപ്പുവരുത്താനാണു സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

യെമനിലെ റാഡായിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ മൂന്നു പേര്‍ മരിച്ചു.

08:23 am 15/2/2017 സനാ: യെമനിലെ റാഡായിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ ഒരു കുട്ടിയുള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു. എട്ട് പേര്‍ പരിക്കേറ്റു. ചൊവ്വാഴ്ച നഗരത്തിലെ ചെക്ക്‌പോസ്റ്റിനു സമീപമാണു സ്‌ഫോടനമുണ്ടായത്. റാഡായിലെ സ്‌പോര്‍ട്ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ ക്ലബിനെ ലക്ഷ്യമിട്ടായിരുന്നു ഭീകരാക്രമണം. സ്‌ഫോടനത്തില്‍ സമീപത്തുണ്ടായിരുന്ന സ്‌കൂളിനും മറ്റു കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. കാര്‍ ബോംബ് സ്‌ഫോടനം പ്രവിശ്യയില്‍ പതിവായിമാറിയിരിക്കുകയാണ്. അല്‍ക്വയ്ദയുമായി ബന്ധമുള്ള ടക്ഫരി ഭീകരര്‍ പ്രവിശ്യയില്‍ നിരന്തരമായി ആക്രമണങ്ങള്‍ നടത്താറുണ്ടെന്നു അധികൃതര്‍ അറിയിച്ചു.

കാര്‍ഗോ ബഹിരാകാശ പേടകം നിര്‍മിക്കുന്നതിനായി ചൈന ഒരുങ്ങുന്നു.

08:09 am 14/2/2017 ബെയ്ജിംഗ്: കാര്‍ഗോ ബഹിരാകാശ പേടകം നിര്‍മിക്കുന്നതിനായി ചൈന ഒരുങ്ങുന്നു. സ്‌പേസ് ലബോറട്ടറിക്ക് ആവശ്യമായ വസ്തുക്കള്‍ എത്തിക്കുന്നതിനുവേണ്ടിയാണ് കാര്‍ഗോ നിര്‍മിക്കുന്നത്. ടിയാന്‍ഷു-1 എന്ന കാർഗോ ബഹിരാകാശ പേടകമാണു ചൈന സ്വയം വികസിപ്പിച്ചെടുക്കുന്നത് ടിയാന്‍ഷു-1 കാര്‍ഗോ ബഹിരാകാശ പേടകം ലോംഗ് മാര്‍ച്ച്-7 വൈ2 റോക്കറ്റ് ഉപയോഗിച്ചു ഏപ്രിലില്‍ വിക്ഷേപിക്കുവാനാണു ചൈന തയ്യാറെടുക്കുന്നതെന്നു സിന്‍ഹുവ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഹൈനാന്‍ പ്രവിശ്യയിലെ വെന്‍ചാംഗ് സ്‌പേസ് ലോഞ്ച് സെന്‍ററില്‍ തിങ്കളാഴ്ച പേടകത്തിന്‍റെ പരീക്ഷണം നടത്തിയതായി ചൈന മാനിഡ് Read more about കാര്‍ഗോ ബഹിരാകാശ പേടകം നിര്‍മിക്കുന്നതിനായി ചൈന ഒരുങ്ങുന്നു.[…]

ഫ്രാന്‍സില്‍ അഭയാര്‍ഥികളെ ബലാത്സംഗത്തിനും പീഡനങ്ങള്‍ക്കും ഇരയാക്കുന്നതായി റിപ്പോര്‍ട്ട്.

08:48 am 13/2/2017 പാരിസ്: ഒരു നേരത്തെ ഭക്ഷണമോ തണുപ്പുമാറ്റാന്‍ കമ്പിളിയോ ബ്രിട്ടനിലത്തെിക്കുമെന്ന സഹായമോ വാഗ്ദാനംചെയ്ത് മനുഷ്യക്കടത്തുകാര്‍ ഫ്രാന്‍സില്‍ അഭയാര്‍ഥികളെ ബലാത്സംഗത്തിനും പീഡനങ്ങള്‍ക്കും ഇരയാക്കുന്നതായി റിപ്പോര്‍ട്ട്. പാരിസിലെ ദുന്‍കിര്‍ക് അഭയാര്‍ഥി ക്യാമ്പില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതായി ബലാത്സംഗത്തിനിരയാക്കപ്പെട്ട സ്ത്രീകളും കുട്ടികളും വെളിപ്പെടുത്തുന്നു. കഴിഞ്ഞ ഒക്ടോബറില്‍ കാലെയിലെ അഭയാര്‍ഥി ക്യാമ്പ് അടച്ചുപൂട്ടിയതിനു ശേഷമാണ് ഇത്തരം സംഭവങ്ങള്‍ വ്യാപകമായത്. ക്യാമ്പ് അടച്ചതിനുശേഷം 350ഓളം കുട്ടികളെ ബ്രിട്ടന്‍ ഏറ്റെടുക്കുമെന്ന് ധാരണയായിരുന്നു. ഇവിടെ 2000ത്തോളം അഭയാര്‍ഥികളുണ്ടെന്നാണ് കണക്ക്. അതില്‍ 100 പേര്‍ ഉറ്റവരില്ലാതെ Read more about ഫ്രാന്‍സില്‍ അഭയാര്‍ഥികളെ ബലാത്സംഗത്തിനും പീഡനങ്ങള്‍ക്കും ഇരയാക്കുന്നതായി റിപ്പോര്‍ട്ട്.[…]