തുർക്കിയിൽ 300 സുരക്ഷാ ഉദ്യോഗസ്ഥർക്ക് അറസ്റ്റ് വാറൻറ്; 1000 സ്വകാര്യ സ്കൂൾ അടച്ചു പൂട്ടും

06:47 PM 23/07/2016 ഇസ്തംബൂൾ: തുർക്കിയിൽ പ്രസിഡൻറിെൻറ സുരക്ഷാ ചുമതല വഹിക്കുന്ന 300 ഉദ്യോഗസ്ഥർക്ക് അറസ്റ്റ് വാറൻറ്. സി.എൻ.എൻ തുർക് ചാനലാണ് റിപ്പോർട്ട് പുറത്ത് വിട്ടത്. നേരത്തെ 283 സുരക്ഷാ ഉേദ്യാസ്ഥർ അറസ്റ്റിലായിരുന്നു. അതേസമയം അട്ടിമറിക്കാരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 1000 സ്വകാര്യ സ്കൂൾ അധികൃതർ അടച്ച് പൂട്ടാനൊരുങ്ങുന്നു. രാജ്യത്തെ 10000 പേരുടെ പാസ്പോർട്ടുകളും റദ്ദ് ചെയ്തിട്ടുണ്ട്. രാജ്യവാപകമായി നടന്ന അന്വേഷണത്തിൽ ഇതുവരെ 44000ൽ അധികം സർക്കാർ ജീവനക്കാരെ സസ്പെൻറ് ഒൗദ്യോഗിക മാധ്യമമായ അനദോലു ഏജൻസി നൽകുന്ന റിപ്പോർട്ട്. Read more about തുർക്കിയിൽ 300 സുരക്ഷാ ഉദ്യോഗസ്ഥർക്ക് അറസ്റ്റ് വാറൻറ്; 1000 സ്വകാര്യ സ്കൂൾ അടച്ചു പൂട്ടും[…]

കാഷ്മീര്‍ പാക്കിസ്ഥാന്റെ ഭാഗമാകുന്ന ദിനത്തിനായി കാത്തിരിക്കുന്നു: നവാസ് ഷെരിഫ്

08:22pm 22/7/2016 ഇസ്്ലാമബാദ്: കാഷ്മീര്‍ പാക്കിസ്ഥാന്റെ ഭാഗമാകുന്ന ദിവസത്തിനായി കാത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി നവാസ് ഷെരിഫ്. പാക് അധീന കാഷ്മീരില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പിഎംഎല്‍ മികച്ച ജയം നേടിയശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കാഷ്മീര്‍ പാക്കിസ്ഥാന്റെ ഭാഗമാകുന്ന ദിവസത്തിനായി കാത്തിരിക്കുന്നു. സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തില്‍ ജീവന്‍ വെടിഞ്ഞവരെ ഒരിക്കലും വിസ്മരിക്കരുത്. അവരുടെ പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും പാഴാകില്ല. അത് വിജയത്തിലെത്തുകതന്നെ ചെയ്യും. എങ്ങനെയാണ് അവര്‍ കൊല്ലപ്പെടുകയും അടിച്ചമര്‍ത്തപ്പെടുകയും ചെയ്തതെന്നു നിങ്ങള്‍ക്കറിയാം. നമ്മുടെ പ്രാര്‍ഥനകള്‍ അവര്‍ക്കൊപ്പമുണ്്ട്്- മുസഫര്‍ബാദില്‍ നടന്ന പൊതുയോഗത്തില്‍ ഷെരിഫ് പറഞ്ഞു. Read more about കാഷ്മീര്‍ പാക്കിസ്ഥാന്റെ ഭാഗമാകുന്ന ദിനത്തിനായി കാത്തിരിക്കുന്നു: നവാസ് ഷെരിഫ്[…]

തുർക്കിയിൽ മൂന്ന് മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

11:28 AM 21/07/2016 ഇസ്താംബൂള്‍: തുര്‍ക്കിയില്‍ പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ മൂന്ന് മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പട്ടാള ഉദ്യോഗസ്ഥർക്കിടയിലെ വൈറസിനെ മുഴുവൻ തുടച്ച് വൃത്തിയാക്കുമെന്ന് ഉർദുഗാൻ അങ്കാറയിൽ പറഞ്ഞു. അട്ടിമറിശ്രമം നടത്തിയ ‘ഭീകരസംഘത്തെ’ അടിച്ചമര്‍ത്താന്‍ അടിയന്തരാവസ്ഥ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉര്‍ദുഗാന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷാസമിതി യോഗത്തിനും മന്ത്രിസഭാ യോഗത്തിനും ശേഷമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പ്രഖ്യാപനത്തെ തുടര്‍ന്ന് 5000 സൈനികരെ സേനയില്‍ നിന്ന് പുറത്താക്കി. ഒപ്പം നിരവധി ജഡ്ജിമാരേയും സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരേയും സസ്പെൻഡ് ചെയ്തു. Read more about തുർക്കിയിൽ മൂന്ന് മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.[…]

മൂന്നു ഫ്രഞ്ച് സൈനികര്‍ ലിബിയയില്‍ കൊല്ലപ്പെട്ടു

03:18pm 20/7/2016 പാരീസ്: ലിബിയയില്‍ മൂന്നു ഫ്രഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു. ഫ്രഞ്ച് പ്രതിരോധമന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പ്രതിരോധമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം പുറത്തായത്.

തുർക്കിയിൽ ’ക്ലീനിങ്’ തുടരുന്നു; 15000 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

09:38am 20/07/2016 ഇസ്തംബൂൾ: പട്ടാള അട്ടിമറിക്ക് ശേഷം തുർക്കിയിൽ ആരംഭിച്ച വൃത്തിയാക്കൽ നടപടി തുടരുന്നു. അന്വേഷണത്തിെൻറ ഭാഗമായി രാജ്യത്തെ 15000 വിദ്യാഭ്യാസ ജീവനക്കാരെ സസ്പെൻഡ് ചെയ്തതായും നടപടി പുരോഗമിക്കുകയാണെന്നും വിദ്യാഭ്യാസ മന്ത്രി പ്രസ്താവനയിലൂടെ അറിയിച്ചു. കഴിഞ്ഞ ദിവസം ഉന്നത ഓഫിസര്‍മാര്‍ അടക്കം 9000ത്തോളം ഉദ്യോഗസ്ഥരെ തുര്‍ക്കി ഭരണകൂടം ഒൗദ്യോഗിക സ്ഥാനത്തുനിന്ന് നീക്കംചെയ്തിരുന്നു. ഇതില്‍ 7899 പൊലീസും രക്ഷാ സൈനികരും ഒരു പ്രവിശ്യാ ഗവര്‍ണറും 29 ഗവര്‍ണര്‍മാരും ഉള്‍പ്പെടുമെടും. അട്ടിമറി നീക്കത്തെ തുടര്‍ന്ന് ഇതുവരെയായി 7500 പേര്‍ അറസ്റ്റിലായതാണ് Read more about തുർക്കിയിൽ ’ക്ലീനിങ്’ തുടരുന്നു; 15000 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ[…]

ഭീകരര്‍ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ചിരുന്ന പാക്കിസ്ഥാനിലെ ജസ്റ്റീസിന്റെ മകനെ സൈന്യം മോചിപ്പിച്ചു

02.35 AM 20-07-2016 ഇസ്‌ലാമാബാദ്: താലിബാന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട ഭീകരര്‍ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ചിരുന്ന പാക്കിസ്ഥാനിലെ സിന്ധ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് സാജിത് അലി ഷായുടെ മകന്‍ അഡ്വ. അവൈസ് ഷായെ പാക് സൈന്യം മോചിപ്പിച്ചു. ഖൈബര്‍ പക്തുന്‍ഹ്വ മേഖലയിലെ ഭീകരരാണ് അവൈസ് ഷായെ തടങ്കലില്‍ പാര്‍പ്പിച്ചിരുന്നത്. ജൂണ്‍ 20ന് കറാച്ചിയിലെ ക്ലിഫ്ടണിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നാണ് മുഖംമൂടിധാരികള്‍ ഇദ്ദേഹത്തെ റാഞ്ചിയത്. ഷായെ മോചിപ്പിച്ചതായി പാക് സൈനിക വക്താവ് ലഫ്. ജനറര്‍ അസിം സലീം ബജ്‌വ ട്വിറ്ററിലൂടെ അറിയിച്ചു. Read more about ഭീകരര്‍ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ചിരുന്ന പാക്കിസ്ഥാനിലെ ജസ്റ്റീസിന്റെ മകനെ സൈന്യം മോചിപ്പിച്ചു[…]

ഇന്ത്യക്കാരി നാലുമാസം പ്രായമുള്ള കുട്ടിയുമായി കെട്ടിടത്തിന്റെ മുകളില്‍നിന്ന് വീണു മരിച്ചു

12.27 AM 20-07-2016 മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ ഇന്ത്യക്കാരിയായ യുവതി നാലുമാസം പ്രായമുള്ള കുട്ടിയുമായി 29 നിലയുള്ള പാര്‍പ്പിടസമുച്ചയത്തിന്റെ മുകളില്‍നിന്ന് വീണു മരിച്ചു. മെല്‍ബണിലെ സിറ്റി പോയിന്റ് അപ്പാര്‍ട്ട്‌മെന്റിലായിരുന്നു സംഭവം. സുപ്രജ ശ്രീനിവാസും (31) മകന്‍ ശ്രീഹനുമാണ് മരിച്ചത്. ഇരുവരും സംഭവസ്ഥലത്തു തന്നെ മരിച്ചു. സപ്രജയുടെ ഭര്‍ത്താവ് ഗണറാം ശ്രീനിവാസ് ഐടി ജീവനക്കാരനാണ്. മെല്‍ബണിലെ ടെക് മഹീന്ദ്രയിലാണ് ഇയാള്‍ ജോലിചെയ്യുന്നത്. ദമ്പതികള്‍ക്ക് അഞ്ചു വയസുള്ള ഒരു പെണ്‍കുട്ടി കൂടിയുണ്ട്.

വധശിക്ഷ പുന:സ്ഥാപിക്കുന്ന കാര്യം പരിഗണനയിൽ: ഉര്‍ദുഗാൻ

12:26pm 18/07/2016 ഇസ്തംബൂള്‍: സൈനിക അട്ടിമറിശ്രമം പരാജയപ്പെട്ടതിനു പിന്നാലെ തുര്‍ക്കിയില്‍ ജനാധിപത്യ സര്‍ക്കാറിനെതിരെ വിമതനീക്കം നടത്തിയവര്‍ക്കെതിരെ നടപടികള്‍ ശക്തമാക്കുന്നു. 2004ല്‍ രാജ്യത്ത് റദ്ദാക്കിയ വധശിക്ഷ പുനഃസ്ഥാപിക്കണമെന്നാവശ്യം പരിഗണിക്കുമെന്ന് തുര്‍ക്കി പ്രസിഡന്‍റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍ വ്യക്തമാക്കി. പട്ടാള അട്ടിമറിയില്‍ പങ്കെടുത്ത 6000ലധികമാളുകള്‍ പിടിയിലായതായി ഒൗദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. അറസ്റ്റിലായവരെ രാജ്യദ്രോഹക്കുറ്റം ചുമത്തി വിചാരണ ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ആറായിരത്തിലധികം ആളുകള്‍ അറസ്റ്റിലായതായി നീതിന്യായ വകുപ്പ് മന്ത്രി ബകിര്‍ ബുസ്താഗ് മാധ്യമങ്ങളെ അറിയിച്ചു. വ്യത്യസ്ത പദവികളിലുള്ള 34 സൈനിക Read more about വധശിക്ഷ പുന:സ്ഥാപിക്കുന്ന കാര്യം പരിഗണനയിൽ: ഉര്‍ദുഗാൻ[…]

തുര്‍ക്കിയില്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള വിമത സൈന്യത്തിന്റെ നീക്കം പരാജയപ്പെടുത്തി

01.35 AM 17-07-2016 തുര്‍ക്കിയില്‍ ഉര്‍ദുഗാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള വിമത സൈന്യത്തിന്റെ നീക്കം ജനങ്ങളും സൈന്യവും പരാജയപ്പെടുത്തി. വെള്ളിയാഴ്ച തുടങ്ങിയ വിമതസൈന്യത്തിന്റെ അട്ടിമറിശ്രമം മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് പരാജയപ്പെടുത്തിയത്. വിമതസൈനികരും സൈനികരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 265 പേര്‍ മരണപ്പെട്ടു. ഏകദേശം 1440 പേര്‍ക്ക് മുറിവുകളേല്‍ക്കുകയും 2800 വിമത സൈനികരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ അറിയിച്ചു. വിമത സൈനികരുടെ പ്രവര്‍ത്തി രാജ്യദ്രോഹമാണെന്നും രാജ്യത്ത് നിന്ന് പുറത്താക്കിയ ഗുലന്‍ എന്ന പുരോഹിതനാണ് അട്ടിമറി Read more about തുര്‍ക്കിയില്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള വിമത സൈന്യത്തിന്റെ നീക്കം പരാജയപ്പെടുത്തി[…]

അഭയാര്‍ഥികളുടെ ബോട്ടുകള്‍ മുങ്ങി 20 പേര്‍ മരിച്ചു

01.07 AmM 17-07-2016 അഭയാര്‍ഥികളുടെ ബോട്ടുകള്‍ മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങി 20 പേര്‍ മരിച്ചു. കടലില്‍ കുടുങ്ങിയ വിവിധ ബോട്ടുകളില്‍ നിന്നായി 366 പേരെ രക്ഷിച്ചതായി ഇറ്റാലിയന്‍ തീര സംരക്ഷണസേന രക്ഷപ്പെടുത്തി. ഇവരില്‍ 82 സ്ത്രീകളും 25 പേര്‍ കുട്ടികളും ഉള്‍പ്പെടുന്നു. ഇവരില്‍ ഭൂരിഭാഗവും നൈജീരിയ, എത്യോപ്യ, ബംഗ്ലാദേശ് എന്നിവടങ്ങില്‍ നിന്നുള്ളവരാണ്. സുരക്ഷിതമല്ലാത്ത ഫിഷിംഗ്‌ബോട്ടുകളിലും റബര്‍ബോട്ടുകളിലുമാണ് ഇവര്‍ സഞ്ചരിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു. രക്ഷപ്പെടുത്തിയവരെ സിസിലിന്‍ തുറമുഖത്തേക്ക് മാറ്റി. ഇവരെ ചോദ്യം ചെയ്തു വരികയാണ്. മനുഷ്യകടത്തിന്റെ പേരില്‍ ഡ്രൈവര്‍മാര്‍ Read more about അഭയാര്‍ഥികളുടെ ബോട്ടുകള്‍ മുങ്ങി 20 പേര്‍ മരിച്ചു[…]