അടക്ക മോഷണം വധം: നാല് പ്രതികള്‍ കീഴടങ്ങി

12:36pm 03/3/2016
images

മംഗളൂരു: അടക്ക മോഷണം ആരോപിച്ച് യുവാവിനെ മരത്തില്‍ കെട്ടി അടിച്ചുകൊന്ന കേസില്‍ നാല് പ്രതികള്‍ ബെല്‍ത്തങ്ങാടി തോട്ടത്തടി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. എം.ടി. തോമസ്, എം.ടി. ഫ്രാന്‍സിസ്, ഒ.ഡി. ടോമി, അനീഷ് ഫിലിപ്പ് എന്നിവരാണ് കീഴടങ്ങിയത്. കേസില്‍ ഉള്‍പ്പെട്ട മുന്നുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

തോട്ടത്തടിയിലെ എ.ജെ. പീറ്റര്‍ (38) കഴിഞ്ഞ മാസം 15ന് പുലര്‍ച്ചെയാണ് കൈല്ലപ്പെട്ടത്. രാത്രി മോഷ്ടിച്ച നാല് ചാക്ക് അടക്കയുമായി പിടിയിലായി എന്നാരോപിച്ച് പീറ്ററിനെ നാട്ടുകാരില്‍ ചിലര്‍ ചേര്‍ന്ന് മരത്തില്‍ കെട്ടി പൊലിസില്‍ വിവരമറിയിച്ച ശേഷം മര്‍ദിക്കുകയായിരുന്നു. പൊലീസ് എത്തി ബെല്‍ത്തങ്ങാടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണമൊഴി രേഖപ്പെടുത്താന്‍ പോലും കഴിഞ്ഞില്ല.

സംഭവത്തിന് പിന്നില്‍ സ്വത്തുതര്‍ക്കമാണെന്ന് ചൂണ്ടിക്കാട്ടി പീറ്ററിന്റെ സഹോദരി ജില്ലാ പൊലീസ് സൂപ്രണ്ട് ഡോ. എസ്.ഡി. ശരണപ്പക്ക് നല്‍കിയ പരാതിയാണ് സംഭവത്തിന്റെ ചുരുളഴിയാന്‍ കാരണമായത്. എസ്.പി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്.