അടുത്ത മാസം മോദി അമേരിക്കയിലേക്ക്

09:05am 21/5/2016
download (6)

ന്യൂഡല്‍ഹി: രണ്ടു ദിവസത്തെ അമേരിക്ക സന്ദര്‍ശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂണ്‍ ഏഴിന് തിരിക്കും. ഖത്തര്‍ സന്ദര്‍ശന ശേഷമായിരിക്കും അമേരിക്കയിലേക്ക് തിരിക്കുക. ജൂണ്‍ നാല്, അഞ്ച് തിയതികളിലാണ് ഖത്തര്‍ സന്ദര്‍ശനം. ഗള്‍ഫ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സഹകരണം ശക്തിപ്പെടുന്നതിന്‍െറ ഭാഗമായാണ് ഖത്തറിലത്തെുന്നത്. നേരത്തെ യു.എ.ഇയും സൗദി അറേബ്യയും പ്രധാനമന്ത്രി സന്ദര്‍ശിച്ചിരുന്നു. മോദി സന്ദര്‍ശിക്കുന്ന ജി.സി.സിയിലെ മൂന്നാമത്തെ രാഷ്ട്രമാണ് ഖത്തര്‍. എട്ട് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ഖത്തറിലത്തെുന്നത്. 2008ല്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് ഖത്തര്‍ സന്ദര്‍ശിച്ചിരുന്നു.

അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുമായി കൂടിക്കാഴ്ച നടത്തുന്ന മോദി ഇരുരാജ്യങ്ങള്‍ക്കും താല്‍പര്യമുള്ള നിരവധി വിഷയങ്ങളില്‍ ചര്‍ച്ച നടത്തും. എണ്ണ ഉള്‍പ്പെടെ സാമ്പത്തിക മേഖലയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നത് സംബന്ധിച്ചായിരിക്കും പ്രധാന ചര്‍ച്ച. അമേരിക്കന്‍ സന്ദര്‍ശനത്തിന്‍െറ ആദ്യ ദിവസം പ്രസിഡന്‍റ് ബറാക് ഒബാമയുമായി കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം, രണ്ടാം ദിനം അമേരിക്കന്‍ കോണ്‍ഗ്രസിന്‍െറ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും.

സാമ്പത്തികം, ഊര്‍ജം, പ്രതിരോധം, സുരക്ഷ തുടങ്ങിയ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചായിരിക്കും മോദി-ഒബാമ ചര്‍ച്ചയെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിവിധ കരാറുകളിലും ഇരു നേതാക്കളും ഒപ്പുവെക്കുമെന്നും അറിയുന്നു. പ്രധാനമന്ത്രിയായശേഷം മോദി നടത്തുന്ന നാലാമത്തെ അമേരിക്കന്‍ യാത്രയാണിത്. അമേരിക്കന്‍ കോണ്‍ഗ്രസില്‍ പ്രസംഗിക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാകും മോദി. രാജീവ് ഗാന്ധി (1985 ജൂലൈ 13), നരസിംഹ റാവു (1994 മേയ് 18), എ.ബി. വാജ്പേയി (2000 സെപ്റ്റംബര്‍ 14), ഡോ. മന്‍മോഹന്‍ സിങ് (2005 ജൂലൈ 19) എന്നിവരാണ് ഇതിനുമുമ്പ് യു.എസ് കോണ്‍ഗ്രസില്‍ പ്രസംഗിച്ച ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍.