അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് : ട്രംപിന് സാധ്യതയേറുന്നു

– പി.പി. ചെറിയാന്‍
unnamed (1)

unnamed (5)
വാഷിംങ്ടണ്‍: നവംബറില്‍ നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ ചരിത്രം ആവര്‍ത്തിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റാകുമെന്ന് ഉറപ്പായി. രണ്ടു ടേം തുടര്‍ച്ചയായി ഭരിക്കുന്ന പാര്‍ട്ടിക്ക് മൂന്നാം തവണയും ഭരണത്തുടര്‍ച്ച ലഭിച്ച ചരിത്രം അമേരിക്കന്‍ രാഷ്ട്രീയത്തിന് അപരിചിതമാണ്. എന്‍ബിസി ന്യൂസും ക്യുനിന്‍പേക്ക് യൂണിവേഴ്‌സിറ്റിയും വെവ്വേറെ നടത്തിയ തിരഞ്ഞെടുപ്പ് സര്‍വ്വേ ഫലങ്ങളും ഈ യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കുന്നതായിരുന്നു.

അമേരിക്കയിലെ വോട്ടര്‍മാരില്‍ അറുപത്തിമൂന്നു ശതമാനം വെളുത്തവര്‍ഗ്ഗക്കാരാണ്. ഇവരില്‍ ഭൂരിപക്ഷത്തിന്റെയും വോട്ടുകള്‍ ട്രംപിന് ലഭിക്കാം. നിഷ്പക്ഷമതികളായ 42 ശതമാനം വോട്ടര്‍മാരില്‍ ഭൂരിപക്ഷം പേരുടെയും വോട്ടുകള്‍ ട്രംപിനാണ് ലഭിക്കുകയെന്നും സര്‍വ്വേ ഫലഹ്ങള്‍ സൂചന നല്‍കുന്നു. വെള്ളക്കാര്‍, നിഷ്പക്ഷമതികള്‍, പുരുഷന്മാര്‍ ഈ മൂന്നു വിഭാഗങ്ങളിലെയും ഭൂരിപക്ഷ പിന്തുണ ട്രംപിനു ലഭിക്കുമെന്നതിനാല്‍ കഴിഞ്ഞ കാലങ്ങളില്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ ഉരുക്കുകോട്ടകളായി അറിയപ്പെടുന്ന സംസ്ഥാനങ്ങളില്‍ (വിസ്‌കോണ്‍സില്‍, മിഷിഗണ്‍, ഒഹാറയാ, പെന്‍സില്‍വാനിയ) ട്രംപിന് അട്ടിമറി വിജയം ലഭിക്കുമെന്നാണ് സര്‍വ്വേ ഫലങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. നിലവില്‍ ട്രംപും ഹിലറിയും ഒപ്പത്തിനൊപ്പമാണ് എന്നു തോന്നുമെങ്കിലും തിര!ഞ്‌!െടുപ്പ് അടുക്കുംതോറും ട്രംപിന്റെ ജനസമ്മതി വര്‍ദ്ധിക്കുെമന്ന് സര്‍വ്വേകളില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെടുന്നു.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ഗവര്‍ണര്‍മാര്‍, തഴക്കവും പഴക്കവുമുള്ള രാഷ്ട്രീയനേതാക്കള്‍ തുടങ്ങി നിരവധിപേര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വത്തിനു വേണ്ടി രംഗത്തെത്തിയപ്പോള്‍ ട്രംപിന് നറുക്ക് വീഴുമെന്ന് പ്രതീക്ഷിച്ചവര്‍ ചുരുക്കമായിരുന്നു. രാഷ്ട്രീയ പാരമ്പര്യം ഒന്നും അവകാശപ്പെടാനില്ലാത്ത വ്യവസായ പ്രമുഖനായ ട്രംപ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി െ്രെപമറിയില്‍ ചരിത്രത്തിലാദ്യമായി ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേചിയാണ് സ്ഥാനാര്‍ത്ഥിത്വം ഉറപ്പാക്കിയത്.

യൂറോപ്പ്യന്‍ യൂണിയനില്‍ നിന്നും ബ്രിട്ടന്‍ വിട്ടുപോകുകയില്ല എന്ന് സ്വപ്നം കണ്ടവരേയും പ്രവചിച്ചവരേയും അത്ഭുതപ്പെടുത്തി വോട്ടര്‍മാര്‍ തീരുമാനമെടുത്തതിനു സമാനമായി ഒരു അത്ഭിതമായിരിക്കും ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുമ്പോള്‍ സംഭവിക്കുക.

കുടിയേറ്റ നിയമത്തില്‍ കര്‍ശന നിയന്ത്രണം വേണമെന്നാഗ്രഹിക്കുന്ന ബഹുഭൂരിപക്ഷത്തിന്റെ പിന്തുണ ട്രംപിനു ലഭിക്കുമെന്നുറപ്പാണ്. തൊഴിലില്ലായ്മ രൂക്ഷമായ അമേരിക്കയിലെ തൊഴില്‍ രഹിതര്‍ക്ക് തൊഴില്‍ ലഭിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നതിന്റെ പ്രത്യക്ഷ തെളിവാണ് അമേരിക്കയില്‍ നിന്നും വിദേശങ്ങളിലേയ്ക്ക് പറിച്ചുനട്ട തൊഴില്‍ മേഖലയെ തിരികെ കൊണ്ടുവരുമെന്നുള്ള ട്രംപിന്റെ പ്രഖ്യാപനം.

ലോകരാഷ്ട്രങ്ങള്‍ക്കു നേരെ, പ്രത്യേകിച്ച് അമേരിക്കയ്ക്കുനേരെ ശക്തമായ ഭീകരഭീഷണി ഉയരുന്ന സാഹചര്യത്തില്‍ ഇതിനെ ഫലപ്രദമായി നേരിട്ട്ു പരാചയപ്പെടുത്തുന്നതിന് ട്രംപിന്റെ നേതൃത്വം അനിവാര്യമാണെന്ന തിരിച്ചറിവ് ട്രംപിനനുകൂലമായ അടിയൊഴുക്കുകള്‍ ശക്തിപ്പെടുത്താന്‍ ഇടയായിട്ടുണ്ട്.

പൊതുരിരഞ്ഞെടുപ്പ് അടുക്കും തോറും ട്രംപിന്റെ സമീപനത്തില്‍ കാതലായ മാറ്റം സംഭവിക്കാം.റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഒറ്റക്കെട്ടായി ഹില്ലറിയെ പരാജയപ്പെടുത്താന്‍ ട്രംപിനു പുറകില്‍ അണിനിരക്കും. ഇതു തന്നെയാണ് ട്രംപിന്റെ വിജയം സുനിശ്ചിതമാക്കുന്നതും.

ഇതുവരെ ഹില്ലറി ക്യാംപില്‍ ഉണ്ടായിരുന്ന അമിതവിശ്വാസത്തിന് മങ്ങല്‍ ഏറ്റുതുടങ്ങിയിട്ടുണ്ട്.സ്‌റ്റേറ്റ് സെക്രട്ടറിസ്ഥാനം ഒഴിവായെങ്കിലും ഒഴിയാതെ പിന്തുടരുന്ന ഇമെയില്‍ വിവാദം ഹില്ലറിയുടെ വിശ്വാസ്യതയെ ചോദ്യംചെയ്യുന്നു. എട്ടുവര്‍ഷം വൈറ്റ് ഹാസില്‍ പ്രഥമവനിതയായി കഴിഞ്ഞ ഹില്ലറിക്ക് വീണ്ടും വൈറ്റ് ഹൗസില്‍ പ്രസിഡന്റായി കഴിയണമെന്ന അതിമോഹത്തെ എതിര്‍ക്കുന്നവരുടെ വോട്ടുകള്‍ കൂടി ട്രംപിനു ലഭിക്കുമ്പോള്‍ അടുത്ത അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് തന്നെയാകും എന്നതില്‍ രണ്ടുപക്ഷമില്ല.