പൂന: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൽ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുത്തു. ഇന്ത്യ മൂന്നു സ്പിന്നർമാരെ ടീമിൽ ഉൾപ്പെടുത്തി. ഭൂവനേശ്വർ കുമാറിന് പകരം ജയന്ത് യാദവ് ടീമിൽ ഇടംപിടിച്ചു. മൂന്നു സ്പിന്നര്‍മാരെ കളിപ്പിക്കുമെന്നതൊഴിച്ചാല് ബംഗ്ലാദേശിനെതിരേയുള്ള ഏക ടെസ്റ്റില്‍ വിജയിച്ച അതേ ടീമിനെ തന്നെയാണ് ഇന്ത്യ കളത്തിലിറക്കിയിരിക്കുന്നത്.
പൂനയിലെ എംസിഎ സ്റ്റേഡിയത്തിലേത് വരണ്ട പിച്ചായതിനാൽ സ്പിന്നിനൊപ്പം റിവേഴ്സ് സ്വിംഗിനും അനുകൂലമാണ്. ജഡജേയും ജയന്ത് യാദവും കൂടെയെത്തുന്നതോടെ പിച്ചിലെ ആനുകൂല്യങ്ങള്‍ പരമാവധി മുതലെടുക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. ടീമിൽ രണ്ടു പേസർമാരെ ഉൾപ്പെടുത്തിയാണ് ഓസ്ട്രേലിയ കളിക്കാനിറങ്ങുന്നത്.
ടീം :
ഇന്ത്യ: കെ.എല്‍. രാഹുല്‍, മുരളി വിജയ്, ചേതേശ്വര്‍ പൂജാര, വിരാട് കോഹ്ലി(ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, വൃദ്ധമാന്‍ സാഹ, ആര്. അശ്വിന്, രവീന്ദ്ര ജഡേജ, ജയന്ത് യാദവ്, ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ്.
ഓസ്ട്രേലിയ: ഡേവിഡ് വാര്‍ണര്‍, മാറ്റ് റെന്‍ഷോ, സ്റ്റീവന്‍ സ്മിത്ത്(ക്യാപ്റ്റന്‍), ഷോണ്‍ മാര്‍ഷ്, പീറ്റര്‍ ഹാന്ഡസ്കോംബ്, മിച്ചല്‍ മാര്‍ഷ്, മാത്യു വേഡ്, മിച്ചല്‍ സ്റ്റാര്‍ക്ക്, സ്റ്റീവ് ഒക്കീഫ്, നഥാന്‍ ലയോണ്‍, ജോഷ് ഹെയ്സല്‍വുഡ് .