ഇരട്ട കൊലക്കേസ് പ്രതിയുടെ വധ ശിക്ഷ ടെക്സ്സില്‍ നട­പ്പാ­ക്കി –

07:51 pm 7/10/2016

പി. പി. ചെറിയാന്‍
Newsimg1_64724030
ഹണ്ട്‌­സ്വില്ല്: അയല്‍വാസികളായ ദമ്പതിമാരെ വെടിവച്ച് കൊല്ലുകയും, 16, 10 ഉം വയസ്സുള്ള കുട്ടികളെ പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസ്സിലെ പ്രതി ബാര്‍ണി പുള്ളറുടെ(58) വധ ശിക്ഷ ഇന്ന് (ഒക്ടോബര്‍ 5) ടെക്‌­സസ്സില്‍ നടപ്പാക്കി.

അമേരിക്കയില്‍ ഇതുവരെ നടപ്പാക്കിയത് 16 വധശിക്ഷയാണെങ്കില്‍ ടെക്‌­സസ്സില്‍ മാത്രം ഇത് ഏഴാമത്തയോണ്.

തനിക്കെതിരായ എല്ലാ അപ്പീലുകളും ഉടന്‍ അവസാനിപ്പിച്ച് എത്രയും വേഗം വധശിക്ഷ നടപ്പാക്കണമെന്ന് പ്രതി ആവശ്യപ്പെട്ടിരുന്നു.

ഒക്ടോബര്‍ 5 വെള്ളിയാഴ്ച ഡെത്ത് ചേമ്പറില്‍ പ്രവേശിപ്പിച്ച പ്രതിയുടെ ശരീരത്തിലേക്ക് മാരകമായ വിഷ മിശ്രിതം ധമനികളിലൂടെ കടത്തിവിട്ടു 30 നിമിഷങ്ങള്‍ക്കകം മരണം സ്ഥിതീകരിച്ചു.(വൈകിട്ട് 07.01 ന്).

2003 ലാണ് കേസ്സിനാസ്പദമായ സംഭവം നടന്നത്. മദ്യ ലഹരിയില്‍ അകത്തു കടന്ന് വീട്ടിലുണ്ടായിരുന്ന നാല് പേര്‍ക്ക് നേരെ ബാര്‍ണി വെടിയുതിര്‍ക്കുകയായിരുന്നു. നേതല്‍­ അനറ്റ് ദമ്പതികള്‍ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചിരുന്നു.

ടെക്‌­സസ്സില്‍ നീണ്ട ഇടവേളക്ക് ശേഷമാണ് വധശിക്ഷ വീണ്ടും നടപ്പാക്കു­ന്നത്.

മാരകമായ വിഷ മിശ്രിതം കുത്തിവെച്ചുള്ള വധശിക്ഷക്കെതിരെ എല്ലാ ഭാഗത്തു നിന്നും ശക്തമായ പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും, ടെക്‌­സസ്സ് സംസ്ഥാനം നടപ്പാക്കുന്ന വധശിക്ഷകളുടെ എണ്ണം അമേരിക്കയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരം അധികമാണ്.