ഒരു മില്യന്‍ പേര്‍ക്ക് ഫുഡ്ഡ് സ്റ്റാമ്പു നഷ്ട്ടപ്പെടും

food2

പി.പി.ചെറിയാന്‍.
1/2/2016
ജഫര്‍സന്‍സിറ്റി: ഫുഡ്ഡ് സറ്റാമ്പു ലഭിക്കുന്നതിനായ് നിശ്ചയിച്ച യോഗ്യത ഇല്ലാത്തവര്‍ക്ക് ഇനി മുതല്‍ ഇതിന്റെ ആനുക്കൂല്യം നഷ്ട്ടപ്പെടും.ഇരുപത്തിഒന്ന് സംസ്ഥാനങ്ങളില്‍ ഒരു മില്യണ്‍ ജനങ്ങള്‍ക്കാണ് ഇത് ബാധകമാകുന്നത്.
18 മുതല്‍ 49 വയസ്സുവരെയുളളവര്‍ക്ക് ആശ്രിതരായി വീട്ടില്‍ ആരുമില്ലെങ്കില്‍ ഇവര്‍ ജോലി ചെയ്യുന്നതിനോ, തൊഴില്‍ പരിശീലന കോഴ്‌സുകളില്‍ പ്രവേശനം തേടി മാസത്തില്‍ 80 മണിക്കൂര്‍ പൂര്‍ത്തികരിക്കുകയോ ചെയ്യണമെന്നതാണ്. ഫുഡ്ഡ് സറ്റാമ്പു ലഭിക്കാത്തതിന് കുറഞ്ഞ യോഗ്യതയായി അംഗീകരിച്ചിരിക്കുന്നത്. ഇതിന് തയ്യാറാകാത്തവരുടെ ആനുക്കൂല്യങ്ങള്‍ മൂന്ന് മാസത്തിനകം നിര്‍ത്തലാക്കും.
രാജ്യത്തെ തൊഴിലില്ലായ്മ്മ അതിരൂക്ഷമായപ്പോള്‍ ഈ വ്യവസ്ഥകളില്‍ ഈളവു നല്‍കിയിരുന്നു. ഇപ്പോള്‍ തൊഴിലില്ലായ്മ്മ കുറഞ്ഞതാണ് ഈ നിയമം ര്‍ശനമാക്കുന്നതിനു പ്രേരിപ്പിച്ച പ്രധാന ഘടകം .
1996 ല്‍ പ്രസിഡന്റ ബില്‍ ക്ലിന്റ്‌റന്‍ ഒപ്പുവെച്ചതാണവര്‍ക്ക് ഫോര്‍ ഫുഡ്ഡ് റിക്വയര്‍മെന്റ ആക്‌റ.
ഇതു മൂലം പലര്‍ക്കും ഫുഡ്ഡ് സ്റ്റാമ്പു ആനുക്കൂല്യം നഷ്ട്ടപ്പെടുമെന്ന് വിദഗ്ദര്‍ ചൂണ്ടികാട്ടുന്നു. ഡിസംബര്‍ 2013 മുതല്‍ ഫെബ്രുവരി 2015 വരെ നടത്തിയ ഡങ്കെയില്‍ പങ്കെടുത്ത 30 ശതമാനം അഭിപ്രായപ്പെടുന്നത് മാനസികമോ, ശാരീരികമോ ആയ തകരാറുകള്‍ മൂലം ജോലി ചെയ്യുന്നതിന് പരിമിതികള്‍ ഉണ്ട് എന്നതാണ്. ഇവര്‍ക്ക് ഫുഡ്ഡ് സ്റ്റാമ്പിന്റെ ആനുകൂല്യം നഷ്ട്ടപ്പെടുമോ എന്ന് വ്യക്തമല്ലാ.