കശുവണ്ടിക്ക് വില കുറയുന്നു.

O9:36 am 13/3/2017

download (10)

ഇരിട്ടി: കശുവണ്ടിയുടെ വിലയിടിവ് തടയാന്‍ കാഷ്യു കോര്‍പ്പറേഷന്‍ പൊതുമാര്‍ക്കറ്റില്‍ നിന്നും കശുവണ്ടി വാങ്ങാന്‍ തയാറാകാത്തതിനാല്‍ കശുവണ്ടിക്ക് വിലയിടിയുന്നു.
പൊതുമാര്‍ക്കറ്റില്‍നിന്നും സ്വാകാര്യ ഫാക്ടറികള്‍ 150 രൂപക്ക് വാങ്ങി തുടങ്ങിയ കശുവണ്ടി വിലയിടിച്ച് ഇപ്പോള്‍ 136ല്‍ എത്തിയിരിക്കുന്നു.
ഇടനിലക്കാരായ കശുവണ്ടി വ്യാപാരികളാണ് സര്‍ക്കാര്‍ ഇടപെടലില്ലാത്തതിനാല്‍ വിപണയില്‍ ആവശ്യക്കാരേറെയുണ്ടായിട്ടും വിലയിടിക്കുന്നത്.
കശുവണ്ടി പരിപ്പിന്‍റെ വിലയയനുസരിച്ച് കശുവണ്ടി കിലോഗ്രാമിന് 200 രൂപക്ക് വാങ്ങാനാകും.
കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ തോട്ടണ്ടി സംസ്‌കരിക്കുമ്പോള്‍ മൂന്നിലൊന്ന് പരിപ്പ് ലഭിക്കുന്നതാണ്. കശുവണ്ടി കര്‍ഷകരെയും തൊഴിലാളികളെയും വന്‍കിട ഫാക്ടറിക്കാരുടെ ചൂഷണത്തില്‍ നിന്നും രക്ഷിക്കുവാന്‍ സര്‍ക്കാര്‍ തയാറാകണം. റബര്‍ വില കുത്തനെയിടിഞ്ഞപ്പോള്‍ കര്‍ഷകര്‍ക്ക് ഏക ആശ്വാസമാണ് കശുവണ്ടി. എന്നാല്‍ സര്‍ക്കാര്‍ ഈ വിളയെയും കണ്ടില്ലന്ന് നടിക്കുകയാണ്. കശുവണ്ടിക്ക് ന്യായ വില ലഭ്യമാക്കാന്‍ സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണം.