ന്യുഡൽഹി: കാണാതായ ജെ.എൻ.യു വിദ്യാർഥി നജീബിെൻറ മാതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നജീബിനെ കണ്ടെത്തുന്നതിലെ പൊലീസ് നിഷ്ക്രിയത്വത്തിനെതിരെ 200 ഒാളം വരുന്ന ജെ.എൻ.യു വിദ്യാർഥികൾ ഇന്ത്യാ ഗേറ്റിനടുത്ത് നടത്തിയ പ്രതിഷേധ പരിപാടിക്കിടെയാണ് പൊലീസ് നടപടി.
പൊലീസ് നജീബിെൻറ മാതാവിനെ കൈക്ക് പിടിച്ച് വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. രണ്ടു യുവതികളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വനിതാ പൊലീസുകാർ വേണമെന്നിരിക്കെ പുരുഷ പൊലീസുകാരാണ് യുവതികളെ കസ്റ്റഡിയിലെടുത്തതെന്ന് സമരക്കാരിലൊരാളായ ശാഹിദ് റാസ പറഞ്ഞു.
അതേസമയം ഇന്ത്യാഗേറ്റിന് സമീപം നാലുപേരിൽ കൂടുതൽ ആളുകൾ ഒത്തുകൂടുന്നത് നിരോധിച്ചിട്ടുള്ളതാണെന്നും സെക്ഷൻ 144 അനുസരിച്ചാണ് പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തതെന്നും പൊലീസിെൻറ വാദിക്കുന്നു.
നേരത്തെ നജീബിെൻറ തിരോധാനവുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രസിഡൻറ് പ്രണബ് മുഖർജിയെ കണ്ടിരുന്നു. പ്രശ്നത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോടും ജെ.എൻ.യു ഭരണ വിഭാഗത്തോടും റിപ്പോർട്ട് ആവശ്യപ്പെടുമെന്ന് കെജ്രിവാളിന് പ്രസിഡൻറ് ഉറപ്പു നൽകിയിരുന്നു.
ഡൽഹി ജവഹർലാൽ നെഹ്റു യൂനിവേഴ്സിറ്റിയിലെ ബയോടെക്നോളജി വിദ്യാർത്ഥിയായിരുന്ന നജീബിനെ ഒക്ടോബർ 14 മുതലാണ് കാണാതായത്.