കാൺപൂർ: ന്യൂസിലാൻഡിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 197 റൺസിെൻറ ആധികാരിക ജയം. ഇതോടെ ഹോം ഗ്രൗണ്ടിൽ നടന്ന 500ാം ടെസ്റ്റ് മത്സരം ജയത്തോടെ ആഘോഷിക്കാൻ ഇന്ത്യക്കായി. ആദ്യ ഇന്നിങ്സിൽ ഇന്ത്യ പത്തു വിക്കറ്റ് നഷ്ടത്തിൽ 318 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാൻഡിന് 262 റൺസെടുത്ത് ലീഡ് വഴങ്ങേണ്ടി വന്നു. രണ്ടാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി 377 റൺസിന് ഡിക്ലയർ ചെയ്ത ഇന്ത്യയുടെ തീരുമാനം ശരിയെന്നു തോന്നിപ്പിക്കുന്നതായിരുന്നു സ്പിന്നർമാരുടെ പ്രകടനം.
240 കടക്കുന്നതിന് മുമ്പ് ഒാൾഒൗട്ടായ ന്യൂസിലാൻഡ് നിരയിൽ അർധ സെഞ്ചുറി നേടിയ ലൂകെ റോങ്കിയും മിച്ചൽ സാൻറ്നറുമാണ് തിളങ്ങിയത്. രണ്ട് ഇന്നിങ്സിലുമായി പത്തു വിക്കറ്റെടുക്കുകയും ആദ്യ ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് കൊയ്യുകയും ചെയ്ത അശ്വിെൻറയും ജഡേജയുടെയും ബൗളിങ് മികവാണ് ഇന്ത്യൻ ജയത്തിൽ നിർണായകമായത്. രണ്ടാം ഇന്നിങ്സിൽ 18 റൺസ് വഴങ്ങി മുഹമ്മദ് ഷമിയും രണ്ട് വിക്കറ്റ് വീഴ്ത്തി. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങുന്ന ഇന്ത്യ– ന്യൂസിലാൻഡ് ടെസ്റ്റ് പരമ്പരയിൽ ഇന്ത്യക്ക് മുൻതൂക്കം ലഭിച്ചു.