കാഷ്മീർ താഴ്വരയിൽ സൈന്യത്തിനു നേർക്ക് കല്ലേറിന് നേതൃത്വം നൽകിയിരുന്നയാൾ കൊല്ലപ്പെട്ടു.

09:06 am 23/6/2017


ശ്രീനഗർ: കാഷ്മീർ താഴ്വരയിൽ സൈന്യത്തിനു നേർക്ക് കല്ലേറിന് നേതൃത്വം നൽകിയിരുന്നയാൾ കൊല്ലപ്പെട്ടു. തൗസീഫ് അഹമ്മദ് വാനി എന്ന 27കാരനാണ് കൊല്ലപ്പെട്ടതെന്നു സൈന്യം അറിയിച്ചു. പുൽവാമയിലെ കാകപോറ ചൗക്കിക്കടുത്താണ് ഇയാൾ കൊല്ലപ്പെട്ടത്.

പുൽവാമയിലെ തെങ്പുന സ്വദേശിയായ തൗസീഫിനു നേർക്ക് വിവിധ സ്റ്റേഷനുകളിലായി 10 കേസുകൾ നിലവിലുണ്ട്. 2001ൽ പോലീസിനെതിരായ പ്രക്ഷോഭത്തിനു നേതൃത്വം നൽകിയതിനെ തുടർന്ന് ഇയാൾ അറസ്റ്റിലായിരുന്നു. ഇതിനുശേഷം പുറത്തിറങ്ങി. കഴിഞ്ഞ വർഷം ഹിസ്ബുൾ കമാൻഡർ ബുർഹൻ വാനി കൊല്ലപ്പെട്ട ശേഷം നടന്ന പ്രക്ഷോഭത്തിനിടെ വീണ്ടും അറസ്റ്റിലായി. രണ്ടു മാസം മുന്പാണ് ഇയാൾ ജയിൽ മോചിതനായത്.

ഷെല്ലാക്രമണത്തിൽ പരിക്കേറ്റാണ് തൗസീഫ് കൊല്ലപ്പെട്ടതെന്ന് പോലീസ് വാദിക്കുന്നു. അതേമസയം, തൗസീഫിനെ ലഷ്യമിട്ട് പോലീസ് നടത്തിയ ആക്രമണമായിരുന്നു ഇതെന്ന് പ്രദേശവാസികൾ ആരോപിച്ചു.