കുവൈറ്റ് തെരഞ്ഞെടുപ്പ് ചൂടില്‍; വോട്ടര്‍മാരില്‍ കൂടുതല്‍ സ്ത്രീകള്‍

09.25 AM 30/10/2016
Saudi_Women_2_760x400
കുവൈത്ത് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരില്‍ കൂടുതല്‍ സ്‌ത്രീകള്‍ .അടുത്തമാസം 26നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
അഞ്ച് മണ്ഡലങ്ങളില്‍ നിന്നായി 50 അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് 4,83,000 വേട്ടര്‍മാരാണുള്ളത്. വോട്ടേഴ്‌സ് ലിസ്റ്റില്‍ പുരുഷന്മാരെക്കാളധികവും സ്‌ത്രീകളാണ്. 52.3 ശതമാനമാണ് സ്‌ത്രീകള്‍. പോലീസ്, സൈന്യം തുടങ്ങിയ സുരക്ഷ സേനകളില്‍ അംഗമായിട്ടുള്ളവര്‍ക്ക് തെരഞ്ഞെടുപ്പില്‍ വോട്ടവകാശമില്ല.2012ല്‍ 387ഉം 2013ല്‍ 418 പേരും മത്സര രംഗത്തുണ്ടായിരുന്നതെങ്കില്‍ ഈക്കുറി മത്സര രംഗത്തുള്ളത് 454 പേരാണ്. ഇന്ന് മുതല്‍ തെരഞ്ഞെടുപ്പിന് ഏഴ് ദിവസം മുമ്പ് വരെയാണ് പത്രിക പിന്‍വലിക്കാനുള്ള സമയം.
അഞ്ചാം മണ്ഡലത്തിലാണ് കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കിയിട്ടുള്ളത്. 140 പേരാണി ഇവിടെ മത്സര രംഗത്തുള്ളത്. നാലാം മണ്ഡലത്തില്‍ 116ഉം ഒന്നാം മണ്ഡലത്തില്‍ 72ഉം മൂന്നാം മണ്ഡലത്തില്‍ 65 പേരാണ് മത്സര രംഗത്ത്. രണ്ടാം മണ്ഡലത്തിലാണ് ഏറ്റവും കുറച്ച് സ്ഥാനാര്‍ത്ഥികളുള്ളത്. 61 പേര്‍ മാത്രമാണിവിടെ മത്സരിക്കുന്നത്. പിരിച്ചുവിടപ്പെട്ട മുന്‍ പാര്‍ലമെന്റിലെ അംഗങ്ങളില്‍ 40 പേരാണ് മത്സര രംഗത്തുള്ളത്. കൂടാതെ, കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകള്‍ ബഹിഷ്ക്കരിച്ച പ്രമുഖ പ്രതിപക്ഷ കക്ഷികളും തെരഞ്ഞെടുപ്പ് രംഗത്തുള്ളത് മത്സരം കടുത്തതായിരിക്കുമെന്നാണ് വിലയിരുത്തല്‍.