ഗോവിന്ദച്ചാമിയെയല്ല ഗോഡ്സെയെപ്പോലും തൂക്കിലേറ്റരുതെന്ന് എം.എ ബേബി

08:34 am 17/9/2016
images (2)
വധശിക്ഷക്തിരെ നിലപാടില്‍ മാറ്റമില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി പറഞ്ഞു. സൗമ്യ വധക്കേസില്‍ തിരുത്തല്‍ ഹര്‍ജി നല്‍കുന്നത് വധശിക്ഷയ്‌ക്ക് വേണ്ടിയല്ല, മറിച്ച് കൊലക്കുറ്റം തെളിയിക്കാനാണ് ഹര്‍ജി നല്‍കുന്നത്. കൊലക്കുറ്റം തെളിയിക്കപ്പെട്ടാല്‍ ഗോവിന്ദച്ചാമിയെ മരണംവരെ കഠിന തടവിലിടണമെന്നാണ് അഭിപ്രായം. വധശിക്ഷ നിയമപുസ്കത്തില്‍ നിന്ന് എടുത്ത് കളയണമെന്നും ഗോവിന്ദച്ചാമിയെ എന്നല്ല ഗാന്ധിയെ വധിച്ച ഗോഡ്സയെ പോലും തൂക്കിലേറ്റരുതെന്നാണ് സിപിഐ(എം)ന്‍റെ ദാര്‍ശനിക നിലപാടെന്നും എം.എ ബേബി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.