05:45 PM 30/08/2016
കാൺപൂർ: തക്ക സമയത്ത് ചികിത്സ കിട്ടാത്തതിനെ തുടർന്ന് പിതാവിെൻറ തോളിൽ കിടന്ന് കുട്ടി മരിച്ചു. കടുത്ത പനിയുമായി ആശുപത്രിയിൽ കൊണ്ടുവന്ന അൻഷ് എന്ന 12കാരനാണ് ആണ് മരിച്ചത്. കഴിഞ്ഞ മാസം 26നായിരുന്നു അസുഖവുമായി കാൺപൂരിലെ ഫസൽഗഞ്ച് സ്വദേശിയായ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ട് ദിവസത്തെ ചികിത്സക്ക് ശേഷം കുട്ടിയെ ഹാല്ലറ്റ് ആശുപത്രിയിൽ കൊണ്ടുവന്നെങ്കിലും കുട്ടികളുടെ വാർഡിലേക്ക് കൊണ്ടു പോകാനാണ് ഡോക്ടർമാർ നിർദേശിച്ചത്.
ഇതിനെ തുടർന്ന് പിതാവ് കുട്ടിയെ തോളിൽ ചുമന്ന് കുട്ടികളുടെ വാർഡിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. തെൻറ മകന് കടുത്ത പനിയുണ്ടായിരുന്നു. പത്താം ക്ലാസിൽ പഠിച്ചിരുന്ന സൻഷ് പ-ഠനത്തിൽ സമർഥനായിരുന്നു. കുട്ടിയെ കിടത്താൻ ആശുപത്രി അധികൃതർ സ്ട്രക്ചർ പോലും നൽകിയില്ലെന്നും കുട്ടിയെയും ചുമലിലേറ്റി താൻ ഒാടുകയായിരുന്നെന്നും പിതാവ് സുനിൽ മാധ്യമങ്ങളോട് പറഞ്ഞു.