03:19 PM 18/11/2016
ന്യൂഡൽഹി: ഹൈകോടതി ജഡ്ജിമാരുടെ നിയമനത്തിന് കൊളീജിയം ശിപാർശ ചെയ്ത 43 പേരുകൾ തിരിച്ചയച്ച കേന്ദ്ര സർക്കാറിെൻറ നടപടി സുപ്രീംകോടതി അംഗീകരിച്ചില്ല. നിരാകരിക്കപ്പെട്ട പേരുകൾ വീണ്ടും പരിഗണിക്കുന്നതിനായി സുപ്രീംകോടതി കൊളീജിയം കേന്ദ്രസർക്കാറിന് അയച്ചു. പേരുകൾ നിരാകരിച്ച കേന്ദ്രസർക്കാറിെൻറ നടപടി സുപ്രീംകോടതി കൊളീജിയം തള്ളി. ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂർ, ജസ്റ്റിസ് എ.ആർ ദവെ എന്നിവരടങ്ങിയ ബഞ്ചാണ് കേന്ദ്ര സർക്കാറിെൻറ നടപടി തള്ളിയത്.
ഹൈകോടതി ജഡ്ജിമാരായി നിയമിക്കുന്നതിന് സുപ്രീംകോടതി കൊളീജിയം ശിപാര്‍ശ ചെയ്ത 77 പേരുകളില്‍ 43 എണ്ണം നേരത്തെ കേന്ദ്രസര്‍ക്കാര്‍ തിരിച്ചയച്ചിരുന്നു. 34 പേരുകള്‍ക്ക് സർക്കാർ അംഗീകാരം നല്‍കുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീംകോടതി കൊളീജിയം രംഗത്തുവന്നത്.
ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച കൊളീജിയത്തിെൻറ ശിപാർശ കേന്ദ്രസര്‍ക്കാര്‍ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോയത് വിവാദമായിരുന്നു. ജഡ്ജിമാരുടെ കുറവ് കാരണം കോടതികള്‍ പൂട്ടേണ്ട സാഹചര്യമാണുള്ളതെന്ന് ചൂണ്ടിക്കാട്ടിയ ചീഫ് ജസ്റ്റിസ് ടി.എസ്. താക്കൂര്‍, കേന്ദ്രസര്‍ക്കാര്‍ തീരുമാനം വൈകുന്നതിലെ കടുത്ത എതിര്‍പ്പ് നേരത്തേ പ്രകടിപ്പിച്ചിരുന്നു.