ശ്രീനഗർ: ജമ്മുകാഷ്മീരിൽ 48 മണിക്കൂറിനുള്ളിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച ഏഴ് ഭീകരരെ സൈന്യം വധിച്ചു. നിയന്ത്രണ രേഖയ്ക്കു സമീപം സൈന്യം നടത്തിയ വ്യത്യസ്ഥ ആക്രമണങ്ങളിലാണ് ഭീകരരെ വധിച്ചത്. കാഷ്മീരിലെ കുപ്‌വാരിയിലെ നൗഗാം സെക്ടറിലും മച്ചിൽ സെക്ടറിലും സൈന്യം നടത്തിയ ആക്രമണങ്ങളിലാണ് ഭീകരരെ വധിച്ചത്. ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ഒരു ജവാനും കൊല്ലപ്പെട്ടു.
വ്യാഴാഴ്ച നൗഗാം സെക്ടറിലുണ്ടായ ഏറ്റുമുട്ടലിൽ സൈന്യം മൂന്നു ഭീകരരെ വധിച്ചു. ബുധനാഴ്ച മച്ചിലിലുണ്ടായ ഏറ്റുമുട്ടലിൽ നാല് ഭീകരരെയാണ് സൈന്യം വധിച്ചത്.