ട്രംപ് ചതിയനെന്ന് ഹിലരി

03:08PM 2/6/2016
download (3)
വാഷിംഗ്ടണ്‍: യു.എസ് പ്രസിഡന്റ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം ഏറെക്കുറെ പൂര്‍ത്തിയായതോടെ റിപബ്ലിക്കന്‍ നേതാവ് ഡൊനാള്‍ഡ് ട്രംപും ഡെമോക്രാറ്റ് നേതാവ് ഹിലരി ക്ലിന്റണും നേരിട്ടുള്ള പോര്‍വിളി തുടങ്ങി. ട്രംപിനെ ചതിയനെന്ന് വിശേഷിപ്പിച്ച ഹിലരി, തന്റെ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളെ കൊള്ളയടിച്ചപോലെ അദ്ദേഹം അമേരിക്കന്‍ ജനതയെ കൊള്ളയടിക്കുമെന്നും ആരോപിച്ചു.
കഠിനാദ്ധ്വാനികളായ അമേരിക്കന്‍ ജനതയുടെ മുന്നില്‍ സല്‍പ്പേര് നേടുന്നതിന് കപടമായ പദ്ധതികളാണ് ട്രംപ് പ്രഖ്യാപിക്കുന്നത്. ട്രംപ് ചതിയനാണെന്നതിന് മറ്റു തെളിവുകള്‍ ആവശ്യമില്ലെന്നും ഹിലരി പറയുന്നു.
പ്രൈമറി തെരഞ്ഞെടുപ്പുകള്‍ അവസാന ഘട്ടത്തിലേക്ക് കടന്നതോടെയാണ് ഹിലരി ട്രംപിനെ കടന്നാക്രമിക്കാന്‍ തുടങ്ങിയത്. ജൂണ്‍ ഏഴിനുള്ള പ്രൈമറിക്കു മുന്നോടിയായി ന്യു ജഴ്‌സിയിലെ നെവാകില്‍ പ്രചാരണം നടത്തുകയായിരുന്ന ഹിലരി.