ഡൽഹിയില്‍ മലയാളി വിദ്യാര്‍ത്ഥി മര്‍ദ്ദനമേറ്റു മരിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍.

09:56am 01/7/2016
images (5)

ന്യൂഡൽഹി: ഡൽഹിയിലെ മലയാളി വിദ്യാർഥിയുടെ കൊലപാതകം; മൂന്ന് പേർ അറസ്റ്റിൽ .സമീപത്തെ പാന്‍മസാല വില്‍പ്പന കടക്കാരനും രണ്ട് മക്കളുമാണ് അറസ്റ്റിലായത്. ഡൽഹിയിൽ ഇന്നലെയാണ് മലയാളി ഒമ്പതാം ക്ലാസ് വിദ്യാർഥി മർദനമേറ്റ് മരിച്ചത്. പാലക്കാട് കോട്ടായി സ്വദേശി ഉണ്ണിക്കൃഷ്ണെൻറ മകൻ രജത് ആണ് മരിച്ചത്. ഡൽഹിയിൽ മയൂർവിഹാർ ഫേസ് മൂന്നിൽ ബുധനാഴ്ച വൈകിട്ട് ആറു മണിയോടെയാണ് സംഭവം.

ട്യൂഷൻ കഴിഞ്ഞ വീട്ടിലേക്ക് മടങ്ങുകയായിരുന്ന രജത് അടക്കമുള്ള നാല് മലയാളി വിദ്യാർഥികളെ പാൻമസാല വിൽപനക്കാൻ അടുത്തേക്ക് വിളിച്ചു. കടയിലെ സാധനങ്ങൾ മോഷ്ടിച്ചെന്ന് ആരോപിച്ച് കുട്ടികളുമായി തർക്കമുണ്ടായി. പിന്നീട് കുട്ടികളെ സമീപത്തുള്ള പാർക്കിലേക്ക് കൊണ്ടുപോയി മർദിക്കുകയായിരുന്നു. അബോധാവസ്ഥയിലായ രജതിനെ ആശുപത്രിയിലെത്തിച്ച് വിൽപനക്കാർ കടന്നുകളഞ്ഞു. ക്രൂരമായ മർദനമേറ്റ രജത് അരമണിക്കൂറിന് ശേഷം മരണപ്പെടുകയായിരുന്നു.