07:27pm 31/07/2016
ഇസ്തംബൂൾ: പട്ടാള അട്ടിമറി ശ്രമം നടന്ന തുർക്കിയിൽ ഫതഹുല്ല ഗുലനുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന 1400 പട്ടാളക്കാരെ അധികൃതർ പിരിച്ചുവിടുന്നു. ഒൗദ്യോഗിക വാർത്താ ഏജൻസിയായ അനദോലു ചാനലാണ് ഇക്കാര്യം റിപ്പോർട്ട് െചയ്തത്. അതേസമയം പരിശീലന കേന്ദ്രങ്ങൾ അടച്ചു പൂട്ടുന്നതടക്കമുള്ള സുപ്രധാന മാറ്റങ്ങൾ സൈന്യത്തിൽ കൊണ്ടു വരാൻ ഉദ്ദേശിക്കുന്നതായി തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ ഞായറാഴ്ച അറിയിച്ചു.
‘ചെറിയ ഭരണഘടനാ പാക്കേജ് ഞങ്ങൾ പാർലമെൻറിൽ െവക്കാൻ ഉദ്ദേശിക്കുകയാണ് അത് പാസായാൽ ദേശീയ രഹസ്യാന്വേഷണ ഏജൻസിയും അതിെൻറ അതിെൻറ പരമാധികാരിയും പ്രസിഡൻറിെൻറ നിയന്ത്രണത്തിലാകും. സൈനിക സ്കൂൾ അടച്ചു പൂട്ടി പകരം ദേശീയ സൈനിക സർവകലാശാല സ്ഥാപിക്കും’. –ഉർദുഗാെന ഉദ്ധരിച്ച് എ.എഫ്.പി ന്യൂസ് പറഞ്ഞു.
അട്ടിമറി ശ്രമം മുൻകൂട്ടിയറിയുന്നതിൽ രഹസ്യാന്വേഷണ ഏജൻസിക്കുണ്ടായ പരാജയത്തെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. രാജ്യത്ത് മൂന്നു മാസം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെ ന്യായീകരിക്കുകയും വേണ്ടി വന്നാൽ രാജ്യത്ത് സാധാരണ നില കൈവരുന്നത് വെര ഫ്രാൻസിനെപ്പോലെ അടിയന്തരാവസ്ഥ നീട്ടുെമന്നും അേദ്ദഹം വ്യക്തമാക്കി. നേരത്തെ അട്ടിമറി ശ്രമവുമായി ബന്ധമുണ്ടെന്ന് സംശയിച്ച് കസ്റ്റഡിയിലെടുത്ത 3500 പട്ടാളക്കാരുൾപ്പെടെ 1000 പേരെ തുർക്കി വിട്ടയച്ചിരുന്നു.