04:38pm 10/07/2016
ജൂബ: ദക്ഷിണ സുഡാനിൽ സ്വതന്ത്ര്യ ദിനത്തിലുണ്ടായ സംഘർഷങ്ങളിൽ 150 േപർ കൊല്ലപ്പെട്ടു. സുഡാൻ പ്രസിഡൻറ് സാൽവാ കീറിനെ പിന്തുണക്കുന്നവരും മുൻ വിമത നേതാവും നിലവിലെ വൈസ് പ്രസിഡൻറുമായ റിയക് മച്ചറിനെ പിന്തുണക്കുന്നവരും തമ്മിലാണ് ഏറ്റുമുട്ടിയത്. വെള്ളിയാഴ്ച രാത്രി ആരംഭിച്ച വെടിവെപ്പ് ശനിയാഴ്ചവരെ നീണ്ടതായും അക്രമികൾ സാധാരണക്കാരെയാണ് ലക്ഷ്യമിട്ടതെന്നും സുഡാൻ ജനറൽ സ്റ്റാഫ് ചീഫ് വക്താവ് അറിയിച്ചു. പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രസിഡൻറും വൈസ് പ്രസിഡൻറും തമ്മിൽ ചർച്ചകൾ നടത്തവെയാണ് അക്രമമുണ്ടായത്.
2011ലാണ് സുഡാനിൽ നിന്നും വേർപിരിഞ്ഞ് ദക്ഷിണ സുഡാനെന്ന പുതിയ രാജ്യം സ്ഥാപിക്കപ്പെട്ടത്. എന്നാൽ അധികാരം വടംവലിയുടെ ഭാഗമായുള്ള ആഭ്യന്തര യുദ്ധം രാജ്യത്ത് രൂക്ഷമാവുകയായിരുന്നു. ആഭ്യന്തര സംഘർഷത്തിൽ ഇതുവരെ 50,000 പേർ കൊല്ലപ്പെടുകയും അഞ്ച് ലക്ഷത്തോളം പേർ ഭക്ഷണം ലഭിക്കാതെ കൊടിയ ദാരിദ്ര്യത്തിൽ കഴിയുകയുമാണ്.