ദളിത് സഹോദരിമാരെ ജയിലിലടച്ച സംഭവം: പ്രതിപക്ഷം ഇറങ്ങിപ്പോയി.

11:59am 28/6/2016
download (4)
തിരുവനന്തപുരം: തലശേരിയില്‍ കുട്ടിമാക്കൂലില്‍ ദളിത് സഹോദരിമാരെ ജാമ്യം നിഷേധിച്ചു ജയിലിലടച്ച സംഭവത്തില്‍ പ്രതിപക്ഷം ഇറങ്ങിപ്പോയി. സംഭവം നിയമസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സമര്‍പ്പിച്ച അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് നിയമസഭ ബഹിഷ്‌കരിച്ചത്. ഇരിക്കൂര്‍ എംഎല്‍എ കെ.സി. ജോസഫാണ് നോട്ടീസ് നല്‍കിയത്.

എന്നാല്‍ സംഭവം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യേണ്ട വിഷയമല്ലെന്നും യുവതികള്‍ ജാമ്യമെടുക്കാന്‍ തയാറാകാത്തതുകൊണ്ടാണ് ജയിലില്‍ പോകേണ്ടി വന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. കോടതിയെ വിമര്‍ശിച്ച കെ.സി. ജോസഫ് മുന്‍കാല അനുഭവങ്ങള്‍ ഓര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ തുല്യനീതിയെന്നത് വാക്കില്‍ മാത്രം ഒതുങ്ങിയെന്നും ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്നും നോട്ടീസില്‍ പറയുന്നു. സിപിഎം നേതാക്കള്‍ ദളിത് സഹോദരിമാരെ ചാനല്‍ ചര്‍ച്ചയ്ക്കിടയില്‍ അപമാനിച്ചെന്നും നോട്ടീസില്‍ പരാമര്‍ശിക്കുന്നുണ്ട്.