ദേശീയ സ്‌കൂള്‍ ഗെയിംസ്: ആദ്യ നാല് സ്വര്‍ണം കേരളം നിലനിര്‍ത്തി

images

29/01/2016
കോഴിക്കോട് 61 മത് ദേശീയ സ്‌കൂള്‍ കായികമേളക്ക് കോഴിക്കോട് ഒളിമ്പ്യന്‍ റഹ്മാന്‍ സ്‌റ്റേഡിയത്തില്‍ തുടക്കം കുറിച്ചു . മീറ്റിലെ ആദ്യ നാലിനങ്ങളിലും സ്വര്‍ണം കേരളത്തിന്.

സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്റര്‍ ഫൈനലോടെയാണ് കായികമേളക്ക് തുടക്കമായത്. മത്സരത്തില്‍ ഒന്നാമതെത്തിയ കോതമംഗലം മാര്‍ബേസിലിലെ ബിബിന്‍ ജോര്‍ജാണ് സ്വര്‍ണ വേട്ടക്ക് തുടക്കമിട്ടത്. ഇതേ ഇനത്തില്‍ ഷെറിന്‍ ജോസിനാണ് വെള്ളി. സീനിയര്‍ പെണ്‍കുട്ടികളുടെ 5000 മീറ്ററില്‍ മേഴ്‌സിക്കുട്ടന്‍ അക്കാദമിയിലെ അലീഷ പി.ആര്‍ സ്വര്‍ണം നേടി. ഇടുക്കി കാല്‍വരിമൗണ്ടിലെ സാന്ദ്ര എസ് നായര്‍ക്കാണ് ഈ ഇനത്തില്‍ വെള്ളി.

ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പാലക്കാട് പറളി സ്‌കൂളിലെ അജിത് പി.എന്‍ സ്വര്‍ണം നേടി. ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ സ്വര്‍ണവും വെള്ളിയും കേരള താരങ്ങള്‍ സ്വന്തമാക്കി.മാര്‍ ബേസില്‍ സ്‌കൂളിലെ അനുമോള്‍ തമ്പിയും കല്ലടി സ്കൂളിലെ കെ. ആര്‍ ആതിരയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തിയത്?.

തുടര്‍ച്ചയായ 19 ാം കിരീടമാണ് കേരളം ലക്ഷ്യം വ്യക്കുന്നത് . റാഞ്ചിയില്‍ കഴിഞ്ഞ തവണ 36 സ്വര്‍ണം നേടിയാണ് കേരളം കിരീടം സ്വന്തമാക്കിയത്. 2009 ല്‍ കൊച്ചിയില്‍ നേടിയ 47 സ്വര്‍ണത്തി
ന്റെ റെക്കോഡ് മറികടക്കുക്കാനാണ് കേരള സംഘം ലക്ഷ്യമിടുന്നത്. മത്സരത്തിനു ആകെയുള്ള 95 ഇനങ്ങളില്‍ 74 ഇനങ്ങളിലാണ് കേരളം മത്സരിക്കുന്നത്.

മേളയുടെ ഔദ്യോഗിക ഉദ്ഘാടനം വൈകിട്ട് നാലിന് നടക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഉദ്ഘാടനം നിര്‍വഹിക്കേണ്ടത്.