തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ശമ്പളവും പെൻഷനും നൽകുന്നതിനായി ട്രഷറികൾക്കും ബാങ്കുകൾക്കുമായി നാളെ ആർ.ബി.െഎ 1200 കോടിയുടെ കറൻസി നൽകുമെന്ന് ധനമന്ത്രി തോമസ് െഎസക് വാർത്ത സമ്മേളനത്തിൽ അറിയിച്ചു.ഇതിൽ 500 കോടി ബാങ്കുകൾക്കും500 കോടി ട്രഷറികൾക്കുമാണ് നൽകുക. 200 കോടി പിന്നീട് എത്തുമെന്നും അദ്ദേഹം അറിയിച്ചു.
നാളെ മുതൽ ബാങ്കുകളിൽ നിന്നും ട്രഷറികളിൽ നിന്നും ജീവനക്കാർക്ക് പണം പിൻവലിക്കാൻ സാധിക്കും. എന്നാൽ ജീവനക്കാർക്ക് 24000 രൂപ മാത്രമേ ശമ്പളത്തിൽ നിന്ന് ഒരാഴ്ച പിൻവലിക്കാൻ കഴിയുകയുള്ളു.ഇതിൽ കുറവ് വരുത്താൻ കഴിയുമോയെന്ന് ആർ.ബി.െഎ ആരാഞ്ഞിരുന്നു എന്നാൽ അത് പറ്റില്ലെന്ന് അറിയിച്ചതായും െഎസക് പറഞ്ഞു.എ.ടി.എമ്മുകളിൽ നിലവിലെ നിയന്ത്രണങ്ങൾ തുടരും. ഇനിയും ഇതേ സാമ്പത്തിക സ്ഥിതി തുടർന്ന് പോയാൽ അത് അടുത്ത മാസത്തെ ശമ്പളത്തെ ബാധിക്കുമെന്നും തോമസ് െഎസക് വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
കേന്ദ്ര സർക്കാരിെൻറ നോട്ട് പിൻവലിക്കൽ നടപടി എലിയെ പേടിച്ച് ഇല്ലം ചുടുന്നത് പോലെയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നടപടി മൂലം ബാങ്കുകളിൽ എത്താൻ പോകുന്ന കള്ളപണം വെറും ഒരു ലക്ഷം കോടി രൂപ മാത്രമാണ്. തീരുമാനം മൂലം രാജ്യത്തെ സമ്പദ്ഘടനയുടെ വളർച്ച നിരക്ക് രണ്ട് ശതമാനം കുറയും. രണ്ട് ശതമാനത്തിെൻറ കുറവ് എന്ന് പറയുേമ്പാൾ എകദേശം രണ്ടര ലക്ഷം കോടി രൂപ വരുമത്. ഒരു ലക്ഷം രൂപക്ക് വേണ്ടി രണ്ടര ലക്ഷം രൂപ നഷ്ടപ്പെടുത്തിയ സർക്കാരാണ് ഇെതന്ന് അദ്ദേഹം പറഞ്ഞു.