നിയമകുരുക്കുകള്‍ നീങ്ങി രാജേന്ദ്രനും വിനോദും നാടണയുന്നു

07:26 pm 15/5/2017

റിയാദ്/അല്‍ ഗുവയ്യ: നാലുവര്‍ഷം മുന്‍പ് സൗദിയില്‍ എത്തിയ തിരുവനന്തപുരം സ്വദേശികളായ രാജേന്ദ്രനും,വിനോദും സ്‌പോണ്‍സര്‍ കൊടുത്ത കള്ളകേസില്‍ കുടുങ്ങി നാട്ടില്‍പോകാന്‍ കഴിയാതെ നിയമകുരുക്കില്‍ പെട്ട് കഴിഞ്ഞ നാലുവര്‍ഷമായി യാതനകള്‍ അനുഭാവിച്ചുവരുകയായിരുന്നു. പ്രവാസി മലയാളി ഫെഡറേഷന്‍ സൗദി നാഷണല്‍ കോര്‍ഡിനെറ്റര്‍ സ്റ്റീഫന്‍ കോട്ടയത്തിന്‍റെ ഇടപെടല്‍ മൂലം സ്‌പോണ്‍സറുമായും പോലീസ് മേധാവികളുമായി മണികൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ നിയമ കുരുക്കുകള്‍ ഒഴിവാക്കി രണ്ടുപേര്‍ക്കും നാട്ടിലേക്കു പോകുന്നതിനുള്ള വഴിയൊരുങ്ങിയത്
നാലുവര്‍ഷം മുന്‍പ് റിയാദില്‍ നിന്ന് 170 കി മി അകലെ അല്‍ ഗുവയ്യ യ്യില്‍ നിന്ന് ഇരുപത്തിയഞ്ച് കിലോമീറ്റര്‍ തര്‍വയ്യ എന്ന സ്ഥലത്ത് ജോലിക്ക് വന്ന ഇവരെ നാട്ടില്‍ നിന്ന് എജന്‍റെ പറഞ്ഞുകൊണ്ടുവന്ന ജോലിയല്ല ലഭിച്ചത് സ്‌പോണ്‌സറുടെ ആടിനെയും ഒട്ടകത്തെയും മേയിക്കുന്ന ജോലിയിലാണ് ലഭിച്ചത് നാലുമാസത്തോളം അവിടെയുള കഠിനമായ ജോലിയും പീഡനവും സഹിക്കാതയാപ്പോള്‍ നാലുമാസം കഴിഞ്ഞപ്പോള്‍ സ്‌പോണ്‌സറുടെ കീഴില്‍ നിന്ന് ഒളിച്ചോടുകയാണ് ഉണ്ടായത്.ജോലിക്കാര്‍ പോയതിലുള്ള വൈരാഗ്യം തീര്‍ക്കാന്‍ ഇവരുടെ പേരില്‍ പോലീസില്‍ പരാതിനല്കുകയും ചെയ്തു തന്‍റെ ആടിനെ വില്‍ക്കുകയും ആറായിരം റിയാലും മോഷ്ട്ടിച്ചുവെന്ന് പറഞ്ഞ് മൊത്തം 30000 റിയാല്‍ കിട്ടണമെന്നുള്ളതായിരുന്നു ഇരുവരുടെയും പേരിലുള്ള പരാതി ഇവര്‍ക്ക് നാട്ടില്‍ പോകാന്‍ കഴിയാത്ത രീതിയില്‍ യാത്രവിലക്കായിരുന്നുണ്ടായിരുന്നത് രണ്ടു മൂന്ന് വര്‍ഷം പുറത്ത് പലവിധ ജോലികള്‍ ചെയ്ത് പൊതുമാപ്പ് കാലയളവില്‍ നാട്ടില്‍പോകുന്നതിനായി എംബസിയുമായി ബന്ധപെടുകയും തുടര്‍ന്ന് ഐ ഡി ചെക്ക് ചെയ്തപ്പോഴാണ് ഇവരുടെ പേരില്‍ ഹുറൂബും മത്‌ലൂബും ഉണ്ടെന്നുള്ള വിവരം അറിയുന്നത് തുടര്‍ന്ന് ഇവരുടെ പേരിലുള്ള കേസ് സ്‌പോണ്‌സറുമായി സംസാരിച്ച് തീര്‍ക്കുന്നതിനായി ഇന്ത്യന്‍ എംബസി സെക്കന്റ് സെക്രട്ടറി ജോര്‍ജിന്‍റെ നിര്‍ദേശപ്രകാരം പ്രവാസി മലയാളി ഫെഡറേഷന്‍ നാഷണല്‍ കോര്‍ഡിനെറ്റര്‍ സ്റ്റീഫന്‍ കോട്ടയം സൗദിയെ വിളിക്കുകുയും അല്‍ ഗുവയ്യ പോലീസ് മേധാവിയിയെ നേരിട്ട് കണ്ട് വിഷയങ്ങള്‍ അവതരിപ്പികുകയും സ്‌പോണ്‌സറെ വിളിച്ചുവരുത്തുകയും അദ്ദേഹമായുള്ള സംസാരത്തില്‍ യാതോരുവിട്ടുവിഴച്ചക്കും തയ്യാറാകാതെ തനിക്ക് മുപ്പതിനായിരം റിയാല്‍ കിട്ടിയാല്‍ മാത്രമേ കേസ് പിന്‍വലിക്കുകയുള്ളൂവെന്ന നിലപാടില്‍ ഉറച്ചുനില്കുകയാണ് ഉണ്ടായത് മണികൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ രണ്ടുപേരുംകൂടി പതിനായിരം റിയാല്‍ തന്നാല്‍ കേസ് പിന്‍വലിക്കാമെന്ന ധാരണയില്‍ പൈസകൊടുക്കുകയും കേസ് പിന്‍വലിച്ച് ഇരുവര്‍ക്കും ഫൈനല്‍ എക്‌സിറ്റ് അടിച്ചുകൊടുക്കുകയും ചെയ്തു തിരുവനന്തപുരം സ്വദേശികളായ ഇരുവരും അടുത്താഴ്ച്ച നാട്ടിലേക്ക് തിരിക്കും