തിരുവനന്തപുരം: സ്വാശ്രയ വിഷയത്തിൽ നിയമസഭയിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വെച്ചതിനെ തുടർന്ന് ചോദ്യോത്തരവേള ഉപേക്ഷിക്കുകയും സഭാനടപടികൾ അൽപ നേരത്തേക്ക് നിർത്തിവെക്കുകയും ചെയ്തു. പ്ലക്കാർഡും കറുത്ത ബാഡ്ജുമായെത്തിയ പ്രതിപക്ഷം നടുത്തളത്തിൽ കുത്തിയിരിക്കുകയാണ്. പ്രശ്നത്തിൽ സ്പീക്കർ ഇടപെടണമെന്ന് പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടു.
ഇന്ന് രാവിലെ ചേർന്ന യു.ഡി.എഫ് പാർലമെൻററി പാർട്ടി യോഗത്തിലും സ്വാശ്രയ വിഷയത്തിൽ നടക്കുന്ന സമരം ശക്തമായി മുന്നോട്ട് കൊണ്ടുപോകാനാണ് തീരുമാനിച്ചത്. ചോദ്യോത്തരവേള റദ്ദാക്കിയശേഷം ഇക്കാര്യത്തിെലാരു തീരുമാനം വേണമെന്ന ആവശ്യമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുന്നോട്ട് വെച്ചത്.
സർക്കാർ നടപടി തീർത്തും െതറ്റും ജനാധിപത്യ വിരുദ്ധവുമാണെന്ന് ചെന്നിത്തല പറഞ്ഞു. ജനകീയ സമരങ്ങളോടുള്ള സർക്കാറിെൻറ സമീപനം ശരിയല്ല. സ്പീക്കർ പ്രശ്നത്തിൽ ഇപെടണമെന്നുമായിരുന്നു അദ്ദേഹത്തിെൻറ ആവശ്യം. എന്നാൽ, സർക്കാറിെൻറ നയപരമായ കാര്യങ്ങളിൽ ഇടെപടാൻ ബുദ്ധമുട്ടുണ്ടെന്നും സമവായ ചർച്ചക്ക് ശ്രമിക്കാമെന്നും സ്പീക്കർ അറിയിച്ചു.
എന്നാൽ, ബഹളം നിർത്താൻ തയാറാകാതിരുന്ന പ്രതിപക്ഷം സമരം ശക്തിപ്പെടുത്തി മുന്നോട്ട് പോകുമെന്ന് പ്രഖ്യാപിച്ചു.