തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രദർശനത്തിന് ചുരിദാർ ധരിച്ചെത്തിയവരെ ഹൈന്ദവ സംഘടനകൾ തടഞ്ഞു. എക്സിക്യൂട്ടീവ് ഒാഫീസറുടെ ഏകപക്ഷീയമായ ഉത്തരവ് നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ടാണ് ചുരിദാർ ധരിെചത്തെിയവരെ ക്ഷേത്രദർശനത്തിൽ നിന്ന് തടഞ്ഞത്.
ചുരിദാറിനു മുകളിൽ മുണ്ടുടുത്താൽ മാത്രമേ ക്ഷേത്രത്തിലേക്ക് കടത്തിവിടൂവെന്നാണ് ഇവരുടെ വാദം. ക്ഷേത്രത്തിെൻറ പടിഞ്ഞാറേ നടയിലൂടെ ദർശനത്തിനെത്തിയവരെയാണ് തടഞ്ഞത്. എന്നാൽ കിഴക്കേ നടയിലെത്തിയ ഭക്തർക്ക് ചുരിദാർ ധരിച്ച് കയറുന്നതിന് തടസമുണ്ടായില്ല. ക്ഷേത്രം എക്സിക്യൂട്ടീവ് ഒാഫീസറുടെ ഉത്തരവിൽ തന്ത്രിമാർക്കും എട്ടരയോഗം ഭാരവാഹികൾക്കും എതിർപ്പുണ്ട്. എക്സിക്യൂട്ടീവ് ഒാഫീസർ സ്വന്തം താത്പര്യം നടപ്പിലാക്കുകയാെണന്നും എതിർക്കുന്നവർ ആരോപിക്കുന്നു.
ക്ഷേത്രദർശനത്തിന് ചുരിദാറിനു മുകളിൽ മുണ്ട് ധരിക്കേണ്ടതില്ല. എന്നാൽ ജീൻസ്, ലഗ്ഗിൻസ് എന്നിവ അനുവദിക്കില്ല എന്നായിരുന്നു ഉത്തരവ്. ഉത്തരവ് നടപ്പിലാക്കാൻ അനുവദിക്കാത്തത് കോടതിയലക്ഷ്യമാണെന്ന് ക്ഷേത്രം എക്സിക്യുട്ടീവ് ഒഫീസർ കെ. സതീശൻ പറഞ്ഞു. ഉത്തരവ് നടപ്പിലാക്കാൻ പൊലീസിെൻറ സഹായം തേടും. എതിർപ്പിനെ കുറിച്ച് കോടതിയെ അറിയിക്കുമെന്നും കെ. സതീശൻ കൂട്ടിച്ചേർത്തു.
തിരുവനന്തപുരം സ്വദേശിനി റിയ ഹൈകോടതിയിൽ നൽകിയ പരാതിയെ തുടർന്നാണ് ചുരിദാർ ധരിക്കാൻ അനുവദിച്ചത്. സെപ്തംബർ 29ന് ഹരജി പരിഗണിച്ച കോടതി ഭക്തജന സംഘടനകളുമായി ആലോചിച്ച് ഉചിത തീരുമാനം കൈക്കൊള്ളാൻ എക്സിക്യുട്ടീവ് ഒാഫീസറെ ചുമതലപ്പെടുത്തിയിരുന്നു.