04:20 pm 21/1/2017

പെഷവാർ: പാകിസ്താനിലെ ഷിറ്റ പ്രദേശത്ത് ശനിയാഴ്ചയുണ്ടയ ബോംബ് സ്ഫോടനത്തിൽ 18പേർ മരിച്ചു. 47 പേർക്ക് പരിക്കേറ്റു. കുറം ജില്ലയിൽ പനച്ചിനാർ സിറ്റിയിലെ തിരക്കേറിയ പച്ചക്കറി മാർക്കറ്റിലാണ് സ്േഫാടനം നടന്നത്. സ്ഫോടക വസ്തുക്കൾ പച്ചക്കറി പെട്ടിയിൽ സൂക്ഷിച്ച നിലയിലായിരുന്നെന്ന് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ ഇക്രമുല്ലാഹ് ഖാൻ പറഞ്ഞു. 11 മൃതശരീരങ്ങളും 40ഒാളം പരിക്കേറ്റവരും പനച്ചിനാർ ആശുപത്രിയിൽ എത്തിയതായി ആശുപത്രി അധികൃതർ സ്ഥീരീകരിച്ചു.
പാകിസ്താൻ സൈന്യം സംഭവസ്ഥലത്തെത്തി. സൈന്യത്തിെൻറ ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. അർധ സ്വയംഭരണാധികാരമുള്ള ഗോത്ര മേഖലയാണ് കുറം ജില്ല.
