പാലക്കാട് സ്വദേശിനി കൊല്ലത്ത് കൂട്ടമാനഭംഗത്തിന് ഇരയായ സംഭവം: ദൃശ്യങ്ങൾ പ്രചരിപ്പിച്ചു

01.49 AM 04/11/2016
Crime_760x400

കൊല്ലം: പാലക്കാട് സ്വദേശിനിയായ 18 വയസുകാരി കൊല്ലത്ത് കൂട്ടബലാത്സംഗത്തിന് ഇരയായതായി പോലീസ്. പാലക്കാട് ചെര്‍പ്പുളശേരിയില്‍ നിന്ന് കാണാതായി കൊല്ലത്ത് കണ്ടെത്തിയ ഡിഗ്രി വിദ്യാര്‍ഥിനിയാണ് പീഡനത്തിനിരയായതായി മെഡിക്കല്‍ പരിശോധനയില്‍ കണ്ടെത്തിയത്.

ഫേസ് ബുക്ക് പ്രണയത്തില്‍പ്പെട്ടാണ് വിദ്യാര്‍ഥിനി കൊല്ലത്തെത്തിയത്. പീഡനത്തിനിരയാക്കിയ ശേഷം ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നുവെന്നും പോലീസിന് വിവരം ലഭിച്ചു. കാമുകന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം കായലോരത്തുള്ള ഒഴിഞ്ഞ കെട്ടിടത്തില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായാണ് വിവരം,
കാമുകന്റെ കൂട്ടുകാരിയാണ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. കൊല്ലത്ത് ഏതു സ്ഥലത്തുവച്ചാണ് പീഡനം നടന്നതെന്ന് വ്യക്തമായിട്ടില്ല. കാമുകന്‍ 80 രൂപ ഓട്ടോചാര്‍ജ് കൊടുത്തതായാണ് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. അതിനെതുടര്‍ന്ന് ചെര്‍പ്പുളശേരി സിഐ കൊല്ലം അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനിലെത്തി വിവരം തിരിക്കിയെങ്കിലും ഇവിടെവച്ച് പീഡനം നടന്നതായി വ്യക്തയില്ലെന്ന് അഞ്ചാലുംമൂട് പോലീസ് ധരിപ്പിച്ചു.

പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ചെര്‍പ്പുളശേരി പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് സൈബല്‍സെല്‍ നടത്തിയ പരിശോധനയിലാണ് കൊല്ലത്തുണ്ടെന്ന് വ്യക്തമായത്. തുടര്‍ന്ന് കൊല്ലം ഷാഡോ പോലീസ് നടത്തിയ പരിശോധനയില്‍ റെയില്‍വേ സ്റ്റേഷനിലെ രണ്ടാം ക്ലാസ് വിശ്രമമുറിയില്‍ നിന്നാണ് കണ്ടെത്തിയത്. തുടര്‍ന്ന് പെണ്‍കുട്ടിയെ വനിതാ പോലീസിന് കൈമാറി. മെഡിക്കല്‍ പരിശോധനയിലാണ് പീഡനത്തിനിരയായെന്ന് കണ്ടെത്തിയിട്ടുള്ളത്.

ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട ശാസ്താംകോട്ട സ്വദേശിയെ തേടിയാണ് കൊല്ലത്തെത്തിയതെന്നാണ് പെണ്‍കുട്ടി നല്‍കുന്ന വിശദീകരണം. മൂന്ന് ദിവസം പെണ്‍കുട്ടി കൊല്ലത്തുണ്ടായിരുന്നു.