ഫൈനല്‍ കാണാന്‍ ഐ.എം വിജയന് കിട്ടിയത് തറ ടിക്കറ്റ്

05:22 pm 18/12/2016

images
ഐ.എസ്.എല്‍ ഫൈനല്‍ മത്സത്തില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്ടന്‍ ഐ.എം വിജയന് അവഗണന. കളി കാണാന്‍ താരത്തിന് കേരളത്തിന് ജനറല്‍ ടിക്കറ്റാണ് കേരളാ ഫുഡ്ബോള്‍ അസോസിയേഷന്‍ നല്‍കിയത്. തന്നെ അസോസിയേഷന്‍ അപമാനിച്ചുവെന്ന് ഐ.എം വിജയന്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ വാര്‍ത്താവേളയില്‍ സംസാരിക്കവെ പറഞ്ഞു.
ഇന്നലെയാണ് ഐ.എസ്.എല്‍ മത്സരം കാണാനുള്ള ടിക്കറ്റ് ആവശ്യപ്പെട്ട് ഐ.എം വിജയന്‍ കേരള ഫുഡ്‍ബോള്‍ ഫെഡറേഷനെ സമീപിച്ചത്. എന്നാല്‍ രണ്ട് ഓര്‍ഡിനറി ടിക്കറ്റാണ് അദ്ദേഹത്തിന് നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു. തന്റെ അവസ്ഥ ഇങ്ങനെയാണെങ്കില്‍ മറ്റുള്ളവരുടെ കാര്യം എങ്ങനെയാണെന്ന് ഊഹിക്കാവുന്നതേയുള്ളൂവെന്ന് ഐ.എം വിജയന്‍ പറഞ്ഞു. ഇന്ത്യന്‍ ടീമിന് വേണ്ടി കളിച്ചിട്ടുള്ളവര്‍ക്ക് പോലും ടിക്കറ്റ് നല്‍കാതെ ഇവന്റ് മാനേജ്മെന്റ് ടീമിനെ ഏല്‍പ്പിച്ച് കരിഞ്ചന്തയില്‍ വില്‍ക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഫൈനല്‍ കൊല്‍ക്കത്തയില്‍ നടന്നിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കുമായിരുന്നില്ല. സൗരവ് ഗാംഗുലിയുടെ സമീപം തന്നെ ഇരിക്കാനുള്ള അവസരം കൊല്‍ക്കത്ത ഫുഡ്ബോള്‍ അസോസിയേഷന്‍ തങ്ങള്‍ക്ക് നല്‍കും. എന്നാല്‍ കേരളത്തില്‍ പുശ്ചമാണ്. ഫുഡ്ബോളിനെക്കുറിച്ച് എ.ബി.സി.ഡി അറിയാത്തവരാണ് അവിടെ കയറിയിരിക്കുന്നതെന്നും ഇങ്ങനെയൊക്കെ സംഭവിക്കുന്നതില്‍ സങ്കടമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വിജയന് വി.ഐ.പി ടിക്കറ്റ് തന്നെയാണ് നല്‍കിയതെന്നായിരുന്നു കേരളാ ഫുഡ്‍ബോള്‍ അസോസിയേഷന്‍ അധികൃതര്‍ പ്രതികരിച്ചത്.