മാവോവാദികളുടെ മൃതദേഹം ചൊവ്വാഴ്ച രാത്രി 7 മണിവരെ സംസ്കരിക്കരുതെന്ന് മഞ്ചേരി കോടതി

05:02 pm 28/11/2016
images (1)

കോഴിക്കോട്: നിലമ്പുർ വനമേഖലിയിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോവാദികളുടെ മൃതദേഹം ചൊവ്വാഴ്ച രാത്രി 7 മണിവരെ സംസ്കരിക്കരുതെന്ന് മഞ്ചേരി കോടതി ഉത്തരവിട്ടു.

മനുഷ്യാവകാശ പ്രവർത്തകർ നൽകിയ പരാതിയിലാണ് കോടതി ഉത്തരവ്. ഹരജികൾ കോടതി നാളെ വീണ്ടും പരിഗണിക്കും. മൃതദേഹം സംസ്കരിക്കുന്നതിനെതിരെ കുപ്പു ദേവരാജെൻറ ബന്ധുക്കളും കോടതിയെ സമീപിച്ചിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് നിലമ്പുരിലെ ഇരുളായി വനമേഖലയിൽ മാവോയിസ്റ്റുകളായ കുപ്പു ദേവരാജനും അജിതയും പൊലീസ് വെടിവെയ്പ്പിൽ കൊല്ലപ്പെട്ടത്. പൊലീസ് നടത്തിയത് വ്യാജ ഏറ്റുമുട്ടലാണെന്ന് ആരോപണമുയർന്നിരുന്നു.