യെച്ചൂരി പറഞ്ഞതാണ് പാര്‍ട്ടിയുടെ മദ്യനയമെന്ന് വി.എസ്

12:40pm 22/04/2016
download (1)
തിരുവനന്തപുരം: സി.പി. എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞതാണ് പാര്‍ട്ടിയുടെ മദ്യനയമെന്ന് വി.എസ് അച്യുതാനന്ദന്‍. ഫേസ്ബുക്‌സ് പോസ്റ്റിലൂടെയാണ് പ്രതിപക്ഷ നേതാവ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അടച്ച ബാറുകള്‍ തുറക്കുകയില്ലെന്ന് യെച്ചൂരി വ്യക്തമാക്കിയിട്ടുണ്ട്. പിന്നെ എവിടെയാണ് ആശയക്കുഴപ്പമെന്നും അദ്ദേഹം ചോദിക്കുന്നു.

യു.ഡി.എഫ് നേതാക്കള്‍ ഒരേ സമയം വേട്ടക്കാരനോടൊപ്പം വേട്ടയാടുകയും മുയലിനോടെപ്പം ഓടുകയും ആണ് ചെയ്യുന്നതെന്നും ഫേസ്ബുക്കിലെ കുറിപ്പില്‍ വി.എസ് കുറ്റപ്പെടുത്തുന്നു. ഒരു ബാറും പൂട്ടിയിട്ടില്ല. വീര്യം കൂടിയ ബിയറും അതിനേക്കാള്‍ വീര്യം കൂടിയ വൈനും ഇവിടെ യഥേഷ്ടം വില്‍ക്കുന്നു. വ്യാജമദ്യം വില്‍ക്കപ്പെടുന്നതായും ആക്ഷേപമുണ്ട്. മയക്കുമരുന്നിന്റെയും കഞ്ചാവിന്റെയും ഉപഭോഗം വര്‍ധിച്ച് വരുന്നതായി കണക്കുകളും പഠനങ്ങളും പറയുന്നുവെന്ന് ചൂണ്ടിക്കാണിക്കുന്ന വി.എസ്, വിജയ്മല്യക്ക് ഭൂമി അനുവദിച്ചതിനെയും ആക്ഷേപിക്കുന്നുണ്ട്.