രാജാകൃഷ്ണമൂര്‍ത്തിക്ക് ഇല്ലിനോയ് െ്രെപമറിയില്‍ ഉജ്ജ്വല വിജയം

പി.പി.ചെറിയാന്‍
Newsimg2_50619689
ഇല്ലിനോയ്‌സ്: ഡമോക്രാറ്റിക്ക് െ്രെപമറിയില്‍ ഇല്ലിനോയ്‌സ് എട്ടാമത് കണ്‍ഗ്രഷനല്‍ ഡിസ്ട്രിക്ക്റ്റില്‍ നിന്നും മത്സരിച്ച രാജാ കൃഷ്ണമൂര്‍ത്തി മാര്‍ച്ച് 15ന് നടന്ന തിരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം.
ആകെ പോള്‍ ചെയ്ത വോട്ടുകളില്‍ രാജാകൃഷ്ണമൂര്‍ത്തി 43523(56.9%) നേടിയപ്പോള്‍ പ്രധാന എതിരാളി സെനറ്റര്‍ മൈക്കിള്‍ നോലണ്ടിന് ലഭിച്ചത് 22325 വോട്ടുകളാണ് വില്ലപാര്‍ക്ക് മേയര്‍(10,596) വോട്ടുകള്‍ കരസ്ഥമാക്കി.

നവംബര്‍ 8ന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ രാജാകൃഷ്ണമൂര്‍ത്തിയുടെ പ്രധാന എതിരാളി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ പീറ്റ് ഡിസിയാനിയാണ്. സ്വതന്ത്രസ്ഥാനാര്‍ത്ഥി ബില്‍ ഫ്രേയ്‌സറും മത്സരരംഗത്തുണ്ട്.

ശിവാനന്ദന്‍ ലബോറട്ടറീസിന്റെ പ്രസിഡന്റായ രാജാകൃഷ്ണ മൂര്‍ത്തി(43) ഡല്‍ഹിയിലാണ് ജനിച്ചത്.

ചിക്കാഗോയിലെ പ്രധാന പത്രങ്ങളായ ചിക്കാഗൊ സണ്‍ ടൈംസ്, ഡെയ്‌ലി ഹെരാള്‍ഡ്, ചിക്കാഗൊ െ്രെടബൂണ്‍, രാജാ കൃഷ്ണ മൂര്‍ത്തിയെ പിന്തുണച്ചതും, മറ്റു നിരവധി പ്രമുഖരുടെ പിന്തുണയുമാണ് ഇത്രയും വലിയ ഭൂരിപക്ഷം ലഭിക്കുന്നതിനിടയായത്.

ഇന്ത്യയില്‍ നിന്നും കുടിയേറിയ മാതാപിതാക്കളുടെ മകന്‍ രാജാകൃഷ്ണമൂര്‍ത്തി ജനുവരി അഞ്ചിനാണ് മത്സരരംഗത്തെത്തിയത്. പ്രസിഡന്റ് ഒബാമയുടെ യു.എസ്. സെനറ്റ് ക്യാമ്പയ്‌നില്‍ പോളിസി ഡയറക്ടര്‍ ആയി കൃഷ്ണമൂര്‍ത്തി പ്രവര്‍ത്തിച്ചിരുന്നു.

പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റി, ഹാര്‍വാര്‍ഡ് ലൊ സ്‌ക്കൂള്‍ എന്നിവിടങ്ങളില്‍ നിന്നും ബിരുദം നേടിയ രാജായുടെ വിജയത്തിനായി തദ്ദേശവാസികള്‍ക്കൊപ്പം അരയും തലയും മുറുക്കി ഇന്ത്യന്‍ വംശജരും സജ്ജീവമായി രംഗത്തുണ്ട്.