ന്യൂഡൽഹി: പാർലമെൻറ് നടപടികൾ ഇങ്ങനെ താറുമാറാക്കുന്ന അങ്ങേയറ്റം വേദനാ ജനകമാണെന്നും രാജിവെച്ചാലെന്താണെന്നാണ് താൻ ആലോചിക്കുന്നതെന്നും മുതിർന്ന ബി.ജെ.പി നേതാവ് എൽ.കെ.അദ്വാനി. ടെക്സ്റ്റെയിൽ മന്ത്രി സ്മൃതി ഇറാനിയോടാണ് അദ്വാനി തന്റെ നിരാശ പങ്കുെവച്ചത്. പാർലമെൻറ് നടപടികൾ തടസ്സപ്പെടുന്നതിൽ അദ്വാനി നേരത്തെയും തന്നെ റ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചിരുന്നു.
ശീതകാല സമ്മേളനം അവസാനിക്കാൻ രണ്ട് ദിവസം ബാക്കി നിൽക്കെ ഇന്നും പാർലമെൻറ് നടപടികൾ തടസ്സപ്പെട്ടപ്പോൾ അദ്വാനി തികച്ചും ദുഖിതനായിരുന്നു. ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞതായി സ്പീക്കർ പ്രഖ്യാപിച്ചപ്പോൾ തന്റെ സീറ്റിൽ തന്നെയിരുന്ന അദ്വാനി രാജ്നാഥ് സിങിനെ വിളിച്ച് പ്രശ്നം പ്രതിപക്ഷവുമായി ചർച്ച ചെയ്ത് പരിഹരിക്കണമെന്ന് നിർദ്ദേശിച്ചു. വാജ്പേയ് സഭയിൽ ഉണ്ടായിരുന്നുവെങ്കിൽ അദ്ദേഹം ഇതിൽ ദുഖിച്ചേനേയെന്നും അദ്വാനി പറഞ്ഞു.
നാളെയും സഭ നടക്കാതെ അനിശ്ചിതമായി പിരിയുകയാണെങ്കിൽ അത് പൂർണ്ണ പരാജയമായിരിക്കുമെന്ന് തന്നെ സന്ദർശിച്ച ബി.ജെ.പി എം.പിമാരോട് അദ്വാനി പറഞ്ഞു.