05:24 PM 29/09/2016
ന്യൂഡൽഹി: പാകിസ്താനിലെ ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യൻ കരസേന മിന്നലാക്രമണം നടത്തിയ പശ്ചാത്തലത്തിൽ വാഗാ അതിർത്തിയിലെ ഫളാഗ് ബീറ്റിങ് റിട്രീറ്റ് ഒഴിവാക്കിയാതായി ബി.എസ്.എഫ് അറിയിച്ചു. അട്ടാരി–വാഗ അതിർത്തിയിൽ എല്ലാ ദിവസവും വൈകുന്നേരം ഇന്ത്യ– പാക് അതിർത്തി സുരക്ഷാ സേനാവിഭാഗങ്ങൾ ഇരുരാജ്യങ്ങളുടെ പതാക താഴ്ത്തുന്ന ചടങ്ങാണ് ഫളാഗ് ബീറ്റിങ് റിട്രീറ്റ്.
ഇന്ത്യൻ സൈനിക നടപടി ഉണ്ടായ സാഹചര്യത്തിൽ പാകിസ്താൻ അതിർത്തി സേനയുമായി ചേർന്ന് ചടങ്ങ് നടത്തേണ്ടെന്ന തീരുമാനത്തിലാണ് ബി.എസ്.എഫ്. മുപ്പത് മിനിറ്റ് നീണ്ടു നില്‍ക്കുന്ന ഫളാഗ് റിട്രീറ്റ് ചടങ്ങ് കാണാനായി ഇരുരാജ്യങ്ങളില്‍ നിന്നും നൂറുകണക്കിന് സന്ദര്‍ശകരാണ് ദിവസവും വാഗയിൽ എത്തുന്നത്.
പാകിസ്താനുമായുള്ള സംഘർഷ സാഹചര്യം രൂക്ഷമായ സാഹചര്യത്തിൽ അതിർത്തി സുരക്ഷ വർധിപ്പിക്കുന്നതിന് അവധിയിൽ പ്രവേശിച്ച ജവാൻമാർ തിരിച്ചെത്തണമെന്നും ബി.എസ്.എഫ് ആവശ്യപ്പെട്ടിട്ടുണ്ട്.
സന്ദര്‍ശകരോടും സഞ്ചാരികളോടും അതിര്‍ത്തിയിലെ യാത്ര ഒഴിവാക്കാൻ നിർദേശിച്ചു. മേഖലകളിൽ ജാഗ്രത നിർദേശം നൽകിയതായി അതിർത്തി ബി.എസ്.എഫും ജില്ലാ ഭരണകൂടവും അറിയിച്ചു.