വ്യാജ സത്യവാങ്മൂലം; പി.കെ ജയലക്ഷ്മിയെ അയോഗ്യയാക്കാമെന്ന് റിപ്പോര്‍ട്ട്

07:20pm. 29/4/2016
images (1)
മാനന്തവാടി: മന്ത്രി പി.കെ ജയലക്ഷ്മിയെ അയോഗ്യയാക്കാമെന്ന് റിപ്പോര്‍ട്ട്. മാനന്തവാടി റിട്ടേണിംഗ് ഓഫീസറുടേതാണ് ഉത്തരവ്. റിപ്പോര്‍ട്ട് സ്‌റ്റേറ്റ് ഇലക്ടറല്‍ ഓഫീസര്‍ക്ക് കൈമാറി. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മന്ത്രി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന് തെളിഞ്ഞതിനാലാണ് നടപടി.
ബത്തേരി സ്വദേശിയാണ് മന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത രേഖപ്പെടുത്തിയതിലും തെരഞ്ഞെടുപ്പ് ചെലവ് കാണിച്ചതിലും കൃത്രിമം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കിയത്. വ്യാജ സത്യവാങ്മൂലം നല്‍കിയെന്ന് ചൂണ്ടിക്കാട്ടി സുല്‍ത്താന്‍ ബത്തേരി സ്വദേശിയായ കെ.പി ജീവനാണ് ഹൈക്കോടതിയില്‍ പരാതി നല്‍കിയത്. വിവരങ്ങള്‍ തെറ്റാണെന്ന് ബോധ്യപ്പെട്ടതിനാല്‍ റിട്ടേണിംഗ് ഓഫീസറോട് സ്വമേധയാ കേസെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.
സംഭവം പുറത്തു വന്ന കാലത്ത് വയനാട് സബ് കളക്ടറായിരുന്ന വീണ എന്‍. മാധവന്‍ ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ തുടര്‍നടപടി സ്വീകരിക്കാന്‍ കഴിയില്ലെന്ന് നിലപാട് സ്വീകരിക്കുകയായിരുന്നു.