ശ്രേഷ്ഠ കാതോലിക്കാ ബാവക്ക് ഹ്യൂസ്റ്റനില്‍ വമ്പിച്ച വരവേല്‍പ്പ്

12.59 AM 06-09-2016
unnamed (1)
ജോയിച്ചന്‍ പുതുക്കുളം
ഹ്യൂസ്റ്റണ്‍ സന്ദര്‍ശിച്ച യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവക്ക് ഹൂസ്റ്റണിലെ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ നേതൃത്വത്തില്‍ വമ്പിച്ച സ്വീകരണം നല്‍കി.
അഭിവന്ദ്യ ഭദ്രാസന മെത്രാപ്പോലീത്ത മാര്‍ തീത്തോസ് യല്‍ദോ തിരുമേനിക്കൊപ്പം ഓഗസ്റ്റ് 31 ന് ഇവിടെ എത്തിച്ചേര്‍ന്ന ശ്രേഷ്ഠ് ബാവയെ ഹൂസ്റ്റണിലെ നൂറുകണക്കിന് വരുന്ന യാക്കോബായ വിശ്വാസികള്‍ ചേര്‍ന്ന് സ്വീകരിച്ചു .അന്നേദിവസം ബാവ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ എട്ടു നോയമ്പ് പെരുന്നാളിന്റെ ആരംഭം കുറിക്കുകയും കിഴക്കിന്റെ കാതോലിക്ക ആയിരുന്ന പുണ്യശ്ലോകനായ ബസ്സേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ 20മത് ശ്രാദ്ധപ്പെരുന്നാളില്‍ പങ്കെടുക്കുകയും ചെയ്യ്തു.
സെപ്റ്റംബര്‍ രണ്ടാം തീയതി സെന്റ് ജെയിംസ് ,സെന്റ് ജോണ്‍സ് എന്നീ ക്‌നാനായ യാക്കോബായ പള്ളികളുടെയും സെന്റ്. മേരീസ് ,സെന്റ് പീറ്റേഴ്‌സ് എന്നീ യാക്കോബായ പള്ളികളുടെയും സംയുക്ത നേതൃത്വത്തില്‍ സെന്റ് ജോണ്‍സ് ക്‌നാനായ യാക്കോബായ പള്ളിയില്‍ വച്ച് നടന്ന സന്ധ്യാപ്രാര്‍ത്ഥനയില്‍ ശ്രേഷ്ഠ ബാവയും അഭിവന്ദ്യ മെത്രാപ്പോലീത്തയും പങ്കെടുത്തുഭ
സെപ്റ്റംബര്‍ മൂന്നാം തീയതി ശ്രേഷ്ഠ ബാവാ തിരുമേനിയും, അഭിവന്ദ്യ മെത്രാപ്പോലീത്തയും ഹ്യൂസ്റ്റണ്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ എട്ടു നോമ്പ് പെരുന്നാളിന്റെ ഭാഗമായി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും അനുഗ്രഹ സന്ദേശം നല്‍കുകയും ചെയ്തു.
ബാവായുടെ സന്ദര്‍ശനവേളയില്‍ വികാരിമാരായ വെരി റവ ഇട്ടി കോര്‍ എപ്പിസ്‌കോപ്പ ,വെരി റവ സഖറിയ കോര്‍ എപ്പിസ്‌കോപ്പ ,റവ ഫാദര്‍ ബിനു ജോസഫ് റവ ഫാദര്‍ ഷിനോജ് ജോസഫ്,റവ ഫാദര്‍ എബ്രഹാം സക്കറിയ ,റവ ഫാദര്‍ ഷാനു ,ഡീക്കന്‍ അനീഷ് എന്നിവരുടെയും വിവിധ പള്ളി ഭരണസമിതികളിടേയും സുംയുക്ത സാന്യദ്ധ്യം ഉണ്ടായിരുന്നു .പല ഭാഗത്തും ഉള്ള ധാരാളം യാക്കോബായ വിശ്വാസികള്‍ ബാവയെ കാണാനും സഭയോടുള്ള കൂറും സ്‌നേഹവും പ്രകടിപ്പിക്കുവാനും എത്തിച്ചേര്‍ന്നു.
ഹൂസ്റ്റണിലെ എല്ലാ യാക്കോബായ വിശ്വാസികളെയും ഏകീകരിപ്പിക്കാനും വളര്‍ന്നുവരുന്ന തലമുറയെ ഈ സഭയുടെ ശ്രേഷ്ഠതയിലും വിശ്വാസത്തിലും വളര്‍ത്തുവാനും ബാവ ഉദ്ദ്‌ഘോഷിച്ചു.’അപ്പനെ കരുതുന്ന സഭയാണിതെന്നും ദൈവമാതാവിനോടുള്ള പ്രാര്‍ത്ഥനയില്‍ അധിഷ്ഠിതമായജീവിതമാണ് ഓരോ യാക്കോബായക്കാരെന്റെയും ‘ എന്നും ശ്രേഷ്ഠ ബാവ പറഞ്ഞു. നാലുദിവസത്തെ സന്ദര്‍ശത്തിനുശേഷം ബാവ അറ്റ്‌ലാന്റാ സന്ദര്‍ശിക്കാനായി യാത്രയായി.