ഷിക്കാഗോ യൂണിവേഴ്സിറ്റിയില്‍ ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ്

03:41pm 29/2/2016

പി.പി. ചെറിയാന്‍
1456725100_1456725100_un

ഷിക്കാഗോ: സ്റേററ്റ് യൂണിവേഴ്സിറ്റിയിലെ തൊള്ളായിരം ജീവനക്കാര്‍ക്കും പിരിച്ചുവിടലിനുള്ള സാധ്യത ചൂണ്ടിക്കാട്ടിയുള്ള നോട്ടീസ് ഫെബ്രുവരി 25നു നല്‍കിയതായി യൂണിവേഴ്സിറ്റി അധികൃതരുടെ അറിയിപ്പില്‍ പറയുന്നു. ആകെയുള്ള തൊള്ളായിരം ജീവനക്കാരില്‍ ആദ്യ ബാച്ചിനെ ഏപ്രില്‍ അവസാനം പിരിച്ചു വിടുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുന്നത്.
150 വര്‍ഷത്തെ പാരമ്പര്യമുള്ള സ്റേററ്റ് യൂണിവേഴ്സിറ്റിയില്‍ 4500 വിദ്യാര്‍ഥികളാണുള്ളത്. യൂണിവേഴ്സിറ്റിയില്‍ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടിവന്നത് സംസ്ഥാന ബജറ്റില്‍ ആവശ്യമായ തുക ഉള്‍പ്പെടുത്താത്തതാണെന്ന് ഷിക്കാഗോ സ്റേററ്റ് പ്രസിഡന്റ് തോമസ് കല്‍ഹന്‍ പറഞ്ഞു. ജീവനക്കാരെ പിരിച്ചുവിടുവാന്‍ എടുത്ത തീരുമാനം വേദകരമാണെന്നും കഴിഞ്ഞ ജൂലൈ മുതല്‍ യൂണിവേഴ്സിറ്റിയില്‍ സാമ്പത്തിക ഞെരുക്കം അനുഭവപ്പെട്ടു തുടങ്ങിയതായും പ്രസിഡന്റ് അറിയിച്ചു.നേരത്തെ തീരുമാനിച്ചതനുസരിച്ച് ചുരുങ്ങിയ ഫാക്കല്‍റ്റി മെംബേഴ്സിന്റെ സേവനം പ്രയോജനപ്പെടുത്തി സമ്മര്‍ ക്ളാസുകള്‍ ആരംഭിക്കും.
സ്റേററ്റ് ലജിസ്ളേച്ചറില്‍ ഭൂരിപക്ഷമുള്ള ഡമോക്രാറ്റ് അംഗങ്ങളും റിപ്പബ്ളിക്കന്‍ പാര്‍ട്ടിക്കാരനായ ഗവര്‍ണറും തമ്മിലുള്ള ശീതസമരമാണ് കോളജ് ഫണ്ടിംഗിനെ സാരമായി ബാധിച്ചത്.