പെരുമ്പാവൂർ: സോളാര്‍ തട്ടിപ്പിലെ ആദ്യ കേസില്‍ സരിത എസ്.നായരും ബിജു രാധാകൃഷ്ണനും മൂന്നുവർഷം തടവും 10,000 രൂപ വീതം പിഴയും ശിക്ഷ. പെരുമ്പാവൂർ ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയുടേതാണ് വിധി. ഇരുവരും കുറ്റക്കാരാണെന്നു പെരുമ്പാവൂർ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് കോടതി കണ്ടെത്തിയിരുന്നു. കേസിലെ കൂട്ടുപ്രതികളായ സീരിയല്‍ നടി ശാലുമേനോനെ കോടതി വെറുതെ വിട്ടു. പെരുമ്പാവൂരിലെ സജാദില്‍ നിന്നും 40 ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു കേസ്.
കേസിലെ മറ്റ് പ്രതികളായിരുന്ന ശാലുമേനോന്റെ അമ്മ കലാദേവി, ടീം സോളാറിലെ ജീവനക്കാരനായ മണിമോന്‍ എന്നിവരെയും കോടതി വെറുതെ വിട്ടിട്ടുണ്ട്. സരിത, ബിജു രാധാകൃഷ്ണന്‍ എന്നിവര്‍ക്കെതിരെ വഞ്ചനാക്കുറ്റമാണ് കോടതി ചുമത്തിയത്. ഇവര്‍ക്കുളള ശിക്ഷ ഉച്ചക്ക് ശേഷം കോടതി വിധിക്കും. സോളാറുമായി ബന്ധപ്പെട്ടുണ്ടായ ആദ്യ പരാതിയായിരുന്നു ഇത്. ഈ പരാതിയിലാണ് സരിത അറസ്റ്റിലായത്.