സൗദി അറേബ്യക്കെതിരെ ആദ്യ നഷ്ടപരിഹാര കേസ് ഫയല്‍ ചെയ്തു –

08:06 pm 5/10/2016

പി. പി. ചെറിയാന്‍
Newsimg1_77398768
വാഷിങ്ടണ്‍ : 2001 സെപ്റ്റംബര്‍ 11 ന് നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട നാവി കാമാണ്ടര്‍ പാട്രിക്ക് ഡണിന്റെ വിധവ സൗദി അറേബ്യക്കെതിരെ ആദ്യ ലൊ സ്യൂട്ട് ഫയല്‍ ചെയ്തു. 9/11 ആക്രമണത്തില്‍ പങ്കെടുത്ത 19 പേരില്‍ 15 പേരും സൗദി പൗരന്മാരായി രുന്നതിനാല്‍ ഭീകരാക്രമണ ഉത്തരവാദിത്വത്തില്‍ നിന്നും സൗദി അറേബ്യയ്ക്ക് ഒഴിഞ്ഞുമാറാന്‍ യാതൊരു കാരണവശാലും സാധ്യമല്ലെന്നും മരിച്ചവരുടേയും പരിക്കേറ്റവരുടേയും കുടുംബാംഗങ്ങള്‍ക്ക് സൗദി അറേബ്യ നഷ്ടപരിഹാരം നല്‍കുവാന്‍ ബാധ്യസ്ഥരാണെന്നും ചൂണ്ടിക്കാട്ടി. യുഎസ് കോണ്‍ഗ്രസ് അംഗീകരിച്ച ബില്‍ നിയമമായതിനുശേഷം ഫയല്‍ ചെയ്ത ആദ്യ നഷ്ടപരിഹാര കേസ്സാണിത്. വാഷിംഗ്ടണ്‍ ഡിസി യുഎസ് ഡിസ്ട്രിക്റ്റ് കോടതിയിലാണ് പാട്രിക്കിന്റെ വിധവ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ്സ് ഫയല്‍ ചെയ്തിരിക്കുന്നത്.കഴിഞ്ഞയാഴ്ച യുഎസ് കോണ്‍ഗ്രസ് പാസ്സാക്കിയ ഈ ബില്‍ വളരെ വിവാധങ്ങള്‍ക്ക് വഴിവച്ചിരുന്നു. ബില്‍ നിയമാകുന്നതിന് സൗദിയുമായുളള നയതന്ത്ര ബന്ധങ്ങളില്‍ വിളളലുണ്ടാക്കുമെന്നും വിദേശത്ത് സേവനം അനുഷ്ഠിക്കുന്ന സേനാംഗങ്ങള്‍ക്കും മറ്റ് ഒഫീഷ്യല്‍സിലും ഇതു പ്രതികൂലമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി പ്രസിഡന്റ് ഈ ബില്‍ വീറ്റോ ചെയ്തിരുന്നു. യുഎസ് കോണ്‍ഗ്രസിന്റെ മൂന്നില്‍ രണ്ട് ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണയോടെ ഒബാമയുടെ വീറ്റോ മറികടക്കുകയായിരുന്നു. അല്‍ഖായിദ നേതാവ് ഉസാമ ബില്‍ലാദന് സൗദി ഒരു ദശാബ്ദത്തോളം ആവശ്യമായ സഹായം ചെയ്തിരുന്നുവെന്നും, ഭീകരാക്രമണത്തെക്കുറിച്ച് അറിവുണ്ടായിട്ടും തടയാന്‍ ശ്രമിച്ചില്ലെന്നും കോടതിയില്‍ ഹാജരാക്കിയ രേഖകളില്‍ ചൂണ്ടിക്കാണിക്കുന്നു. സൗദി എംബസ്സി നഷ്ടപരിഹാര കേസ്സിനെക്കുറിച്ചു ഇതുവരെ പ്രതികരണം അറിയിച്ചിട്ടില്ല.