ജോണ്‍ ടി. മാത്യു (തമ്പി-77) ഡാലസില്‍ നിര്യാതനായി

8:34 pm 16/2/2017 – പി. പി. ചെറിയാന്‍ ഡാലസ്: കുറിയന്നൂര്‍ നന്നുവക്കാട് തെങ്ങുംതോട്ടത്തില്‍ ജോണ്‍ ടി. മാത്യു(തമ്പി-77) ഡാലസില്‍ നിര്യാതനായി. ദുബായില്‍ ഇലക്ട്രിസ്റ്റി ഡിപ്പാര്‍ട്ട്മെന്റ് മുന്‍ ഉദ്യോഗസ്ഥന്‍ ആയിരുന്ന പരേതന്‍ 15 വര്‍ഷമായി ഡാലസില്‍ സ്ഥര താമസമായിരുന്നു. കോന്നി തെങ്ങുംകാവ് മുരുപ്പേല്‍ കുടുംബാംഗമായ മറിയാമ്മ മാത്യുവാണ് ഭാര്യ. ഡോ.സുജ(ഓസ്ട്രേലിയ), സുനോജ്, ഡോ.സ്മിത(ഇരുവരും ഡാലസ്) എന്നിവര്‍ മക്കളും, അടൂര്‍ തോണ്ടലില്‍ ഡോ.രഞ്ചി നെല്‍സണ്‍, പിറവം മുറംതൂക്കില്‍ ലീന ജോര്‍ജ് എന്നിവര്‍ മരുമക്കളും ആണ്. ഫെബ്രുവരി 17 വെള്ളിയാഴ്ച Read more about ജോണ്‍ ടി. മാത്യു (തമ്പി-77) ഡാലസില്‍ നിര്യാതനായി[…]

കൗണ്ടിയിലെ ക്രിസ്ത്യന്‍ പ്രെയര്‍ നിയമവിരുദ്ധമെന്ന് കോടതി .

8:34 pm 16/2/2017 – പി. പി. ചെറിയാന്‍ ഡിട്രോയ്റ്റ്: മിഷിഗണ്‍ കൗണ്ടിയില്‍ പബ്ലിക്ക് മീറ്റിംഗിന് മുമ്പു നടത്തുന്ന ക്രിസ്തീയ പ്രാര്‍ത്ഥന ഭരണഘടന വിരുദ്ധമാണെന്ന് ഫെഡറല്‍ അപ്പീല്‍ കോടതി വിധിച്ചു.പൊതുയോഗങ്ങളില്‍ പ്രാര്‍ത്ഥന നടത്തുന്നത് നിയമവിധേയമാണെങ്കിലും, കൗണ്ടി കമ്മീഷ്ണറുടെ ഭാഗത്തുനിന്നും പ്രാര്‍ത്ഥന നടത്തണമെന്ന് ആവശ്യപ്പെടുന്നത് നിയമവിരുദ്ധമാണെന്ന് ഫെബ്രുവരി 15 ബുധനാഴ്ച ഫെഡറല്‍ കോടതിയിലെ രണ്ടു ജഡ്ജിമാര്‍ വിധിയെഴുതിയപ്പോള്‍ ഒരു ജഡ്ജി വിയോജിപ്പു രേഖപ്പെടുത്തി. പരിസ്ഥിതി വിഷയങ്ങളെ കുറിച്ചു ചര്‍ച്ച ചെയ്യുന്നതിന് മിഷിഗണ്‍ കൗണ്ടി കമ്മീഷ്ണര്‍ 2013ല്‍ വിളിച്ചു ചേര്‍ത്ത Read more about കൗണ്ടിയിലെ ക്രിസ്ത്യന്‍ പ്രെയര്‍ നിയമവിരുദ്ധമെന്ന് കോടതി .[…]

ജോണ്‍ ടി. മാത്യു (തമ്പി-77) ഡാലസില്‍ നിര്യാതനായി

8:34 pm 16/2/2017 പി. പി. ചെറിയാന്‍ ഡാലസ്: കുറിയന്നൂര്‍ നന്നുവക്കാട് തെങ്ങുംതോട്ടത്തില്‍ ജോണ്‍ ടി. മാത്യു(തമ്പി-77) ഡാലസില്‍ നിര്യാതനായി. ദുബായില്‍ ഇലക്ട്രിസ്റ്റി ഡിപ്പാര്‍ട്ട്മെന്റ് മുന്‍ ഉദ്യോഗസ്ഥന്‍ ആയിരുന്ന പരേതന്‍ 15 വര്‍ഷമായി ഡാലസില്‍ സ്ഥര താമസമായിരുന്നു. കോന്നി തെങ്ങുംകാവ് മുരുപ്പേല്‍ കുടുംബാംഗമായ മറിയാമ്മ മാത്യുവാണ് ഭാര്യ. ഡോ.സുജ(ഓസ്ട്രേലിയ), സുനോജ്, ഡോ.സ്മിത(ഇരുവരും ഡാലസ്) എന്നിവര്‍ മക്കളും, അടൂര്‍ തോണ്ടലില്‍ ഡോ.രഞ്ചി നെല്‍സണ്‍, പിറവം മുറംതൂക്കില്‍ ലീന ജോര്‍ജ് എന്നിവര്‍ മരുമക്കളും ആണ്. ഫെബ്രുവരി 17 വെള്ളിയാഴ്ച വൈകീട്ട് Read more about ജോണ്‍ ടി. മാത്യു (തമ്പി-77) ഡാലസില്‍ നിര്യാതനായി[…]

റോയ് വര്‍ഗീസ് ഒക്കലഹോമയില്‍ നിര്യാതയായി

08:33 pm 16/2/2017 – ഷാജി ജോര്‍ജ് കോട്ടയം മണര്‍കാട് നടുവിലേടത്ത് പരേതനായ വറുഗീസിന്റെയും റേച്ചലിന്റെയും മകന്‍ റോയ് വര്‍ഗീസ് (61) ഒക്ലഹോമയില്‍ നിര്യാതനായി. അരീപ്പറമ്പ് പെരിയോര്‍മറ്റം കുടുംബാംഗമായ സൂസന്‍ വര്‍ഗീസ് ആണ് ഭാര്യ. റ്റിഫിനി, ഷൈയ്‌ന, മൈക്കിള്‍ എന്നിവരാണ് മക്കള്‍. ഡോ. ജോര്‍ജ് വര്‍ഗീസ്, സാഷ മാണി, പരേതയായ കുഞ്ഞമ്മണി എന്നിവര്‍ സഹോദരങ്ങളാണ്. 17-നു വെള്ളിയാഴ്ച്ച വൈകുന്നേരം 4 മണി മുതല്‍ പൊതു ദര്‍ശനവും 6.30ന് മെമ്മോറിയല്‍ സര്‍വീസും ഒക്ലഹോമ സിറ്റി സെന്റ് തോമസ്സ് മലങ്കര Read more about റോയ് വര്‍ഗീസ് ഒക്കലഹോമയില്‍ നിര്യാതയായി[…]

ജയയുടെ മരണം പ്രവചിച്ച ജ്യോതിഷിയുടെ പുതിയ പ്രവചനവും വൈറല്‍.

07:11 pm 16/2/2017 ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെയും ആന്ധ്രാ മുഖ്യമന്ത്രിയായിരുന്ന വൈ.എസ് രാജശേഖര റെഡ്ഡിയുടെയും മരണം പ്രവചിച്ചുവെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ ജ്യോതിഷി വേണു സ്വാമിയുടെ മറ്റൊരു പ്രവചനം വൈറലാകുന്നു. 2016 സെപ്റ്റംബറിനും 2016 സെപ്റ്റംബറിനും ഇടയ്ക്ക് ദക്ഷിണേന്ത്യയിലുള്ള ഒരു മുഖ്യമന്ത്രിയ്ക്ക് അപകടം സംഭവിക്കുമെന്നായിരുന്നു ജയലളിതയുടെ മരണം സംബന്ധിച്ച് വേണു സ്വാമി പ്രവചിച്ചത്. മുഖ്യമന്ത്രിയുടെ മരണത്തോടെ ആ സംസ്ഥാനത്ത് രാഷ്ട്രീയ അനിശ്ചിതാവസ്ഥ ഉടലെടുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇപ്പോള്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനത്ത് ഒരു മുഖ്യമന്ത്രിയ്ക്ക് ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് Read more about ജയയുടെ മരണം പ്രവചിച്ച ജ്യോതിഷിയുടെ പുതിയ പ്രവചനവും വൈറല്‍.[…]

നെഹ്‍റു കോളേജ് ചെയര്‍മാന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു.

07:16 pm 16/2/2017 നെഹ്‍റു കോളേജ് ചെയര്‍മാന്‍ പി കൃഷ്ണദാസിന്‍റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. കൃഷ്ണദാസ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി അഞ്ച് ദിവസത്തേക്ക് അറസ്റ്റ് ചെയ്യരുതെന്നാണ് ഉത്തരവിട്ടിരിക്കുന്നത്. നെഹ്‍റു കോളേജ് വിഷയത്തില്‍ ജില്ലാ കളക്ടര്‍ വിളിച്ചു ചേര്‍ക്കുന്ന അനുരഞ്ജന ചര്‍ച്ചയില്‍ പങ്കെടുക്കണമെന്നും അതുകൊണ്ട് അറസ്റ്റ് തയണമെന്നുമാണ് കൃഷ്ണദാസ് അപേക്ഷിച്ചത്. ഇത് കോടതി അംഗീകരിക്കുകയായിരുന്നു. മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഈ മാസം 21ന് കോടതി വിശദമായ വാദം കേള്‍ക്കും.

എടപ്പാടി കെ. പളനിസ്വാമി തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

07:12 pm 16/2/2017 ദിവസങ്ങള്‍ നീണ്ട രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ എടപ്പാടി കെ. പളനിസ്വാമി തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വൈകുന്നേരം അഞ്ച് മണിക്ക് നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവു സത്യവാചകം ചൊല്ലിക്കൊടുത്തു. 31 അംഗ മന്ത്രിസഭയും പളനിസ്വാമിക്കൊപ്പം അധികാരമേറ്റു. മുഖ്യമന്ത്രി ദൈവനാമത്തിന് സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ എട്ട് മന്ത്രിമാര്‍ ഒരുമിച്ച് സത്യപ്രതിജ്ഞ ചൊല്ലി. ലളിതമായ ചടങ്ങാണ് രാജ്‍ഭവനിലെ ദര്‍ബാര്‍ ഹാളില്‍ നടന്നത്. നേരത്തെ ശശികലയുടെ സത്യപ്രതിജ്ഞക്കായി വലിയ ചടങ്ങാണ് ചെന്നൈയില്‍ സംഘടിപ്പിച്ചിരുന്നത്. ഇത് Read more about എടപ്പാടി കെ. പളനിസ്വാമി തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.[…]

ഡൽഹി സ്ഫോടന പരന്പരയിലെ മുഖ്യപ്രതിക്ക് 10 വർഷം തടവ്.

07:06 pm 16/2/2017 ന്യൂഡൽഹി: 67 പേർ കൊല്ലപ്പെട്ട ഡൽഹി സ്ഫോടന പരന്പരയിലെ മുഖ്യപ്രതിക്ക് 10 വർഷം തടവ്. 2005ൽ നടന്ന സ്ഫോടനത്തിലെ മുഖ്യപ്രതിയായ താരിഖ് അഹമ്മദ് ധറിനാണ് ഡൽഹി അഡീഷനൽ സെഷൻസ് കോടതി തടവ് വിധിച്ചത്. പത്തു വർഷമാണ് തടവു വിധിച്ചതെങ്കിലും 12 വർഷമായി താരിഖ് ജയിലിലാണ്. മറ്റു രണ്ടു പ്രതികളെ കോടതി വെറുതെവിട്ടു. ഭീകരസംഘടനയായ ഇസ്ലാമിക് ഇൻക്വിലാബ് മഹസിലെ അംഗങ്ങളാണു പ്രതികൾ എന്ന് കുറ്റപത്രത്തിൽ പറയുന്നു. സ്ഫോടനങ്ങൾക്കു സാന്പത്തിക സഹായം നൽകിയതുമായി ബന്ധപ്പെട്ട കേസ് Read more about ഡൽഹി സ്ഫോടന പരന്പരയിലെ മുഖ്യപ്രതിക്ക് 10 വർഷം തടവ്.[…]

100 രൂപ മോഷ്ടിച്ചു എന്ന ആരോപണത്തെ തുടർന്ന് 13 വയസുകാരൻ ജീവനൊടുക്കി.

07:05 pm 16/2/2017 മൈസുരു: സഹപാഠിയുടെ 100 രൂപ മോഷ്ടിച്ചു എന്ന ആരോപണത്തെ തുടർന്ന് 13 വയസുകാരൻ ജീവനൊടുക്കി. കർണാടകയിലെ മൈസുരുവിലാണ് ഏഴാം ക്ലാസ് വിദ്യാർഥി സീലിംഗ് ഫാനിൽ തൂങ്ങിമരിച്ചത്. മെടാഗള്ളി ശ്രീ ഭൈരവേശ്വര സ്കൂളിലാണ് 13കാരൻ പവൻ പഠിച്ചിരുന്നത്. കഴിഞ്ഞ ആഴ്ച സഹപാഠിയുടെ 100 രൂപ മോഷ്ടിച്ച പവനെ അധ്യാപകർ പിടികൂടിയിരുന്നു. മോഷ്ടിച്ച പണത്തിൽ 30 രൂപ കുട്ടി ചെലവാക്കി. മോഷണ വിവരമറിഞ്ഞ അധ്യാപകരുടെ നിര്‍ദേശത്തെ തുടര്‍ന്ന് 100 രൂപയും പവൻ സഹപാഠിക്കു തിരിച്ചുനൽകിയിരുന്നു. എന്നാൽ Read more about 100 രൂപ മോഷ്ടിച്ചു എന്ന ആരോപണത്തെ തുടർന്ന് 13 വയസുകാരൻ ജീവനൊടുക്കി.[…]

വികാസ് സ്വരൂപിനെ കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായി നിയമിച്ചു.

07:00 pm 16/2/2017 ന്യൂഡൽഹി: വിദേശകാര്യവക്താവ് വികാസ് സ്വരൂപിനെ കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായി നിയമിച്ചു. ഇന്ത്യൻ ഫോറിൻ സർവീസിൽ 1986 ബാച്ച് ഉദ്യോഗസ്ഥനാണ് അദ്ദേഹം. ക്യു ആൻഡ് എ എന്ന നോവലിന്‍റെ കർത്താവ് എന്ന നിലയിലാണ് അദ്ദേഹം പ്രശസ്തനായി മാറിയത്. ഓസ്കർ പുരസ്കാരം നേടിയ സ്ലം ഡോഗ് മില്യണയർ എന്ന സിനിമ ഈ നോവലിനെ അധികരിച്ചുള്ളതാണ്. 2015 എപ്രിലിൽ സയിദ് അക്ബറുദീനു പകരക്കാരനായിട്ടാണ് അദ്ദേഹം വിദേശകാര്യ വക്താവായി ചുമതലയേറ്റത്.