4,500 അഭയാര്‍ഥികളെ ഇറ്റലി രക്ഷപ്പെടുത്തി

12:02pm 24/6/2016
download (2)

റോം: ഇറ്റാലിയന്‍ നാവികക്കപ്പലുകള്‍ ലിബിയന്‍ തീരത്തിനടുത്ത് മെഡിറ്ററേനിയനില്‍ നിന്ന് 4,500 പേരെ രക്ഷപ്പെടുത്തി. തീരത്തിനടുത്ത് 40 മേഖലകളിലാണു തെരച്ചില്‍ നടത്തിയത്. മേഖലയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും തീരസംരക്ഷണസേന വക്താവ് അറിയിച്ചു.

തുര്‍ക്കിയില്‍നിന്നു ഗ്രീസിലേക്കുള്ള യാത്രാമാര്‍ഗം ഏതാണ്ട് അടഞ്ഞതോടെ ലിബിയ-ഇറ്റലി റൂട്ടില്‍ അഭയാര്‍ഥി പ്രവാഹം വര്‍ധിച്ചിരിക്കുകയാണ്. മെഡിറ്ററേനിയന്‍ കടല്‍ വഴി യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിക്കവേ 2014നുശേഷം പതിനായിരത്തിലധികം അഭയാര്‍ഥികള്‍ മൂങ്ങി മരിച്ചതായാണ് ഐക്യരാഷ്ട്ര സഭ(യുഎന്‍) പുറത്തുവിട്ട കണക്കില്‍ പറയുന്നത്.