ഇടിക്കൂട്ടിലെ ഇതിഹാസം മുഹമ്മദ് അലി അന്തരിച്ചു.

03:12pm 4/6/2016
download (1)
ലോസ് ആഞ്ചലസ്: ഇടിക്കൂട്ടിലെ ഇതിഹാസം മുഹമ്മദ് അലി അന്തരിച്ചു. ബോക്‌സിംഗ് ഹെവി വെയ്റ്റിംഗ് മുന്‍ ലോക ചാമ്പ്യനായിരുന്നു 74കാരനായ അലി. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് അമേരിക്കയിലെ അരിസോണയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. വ്യാഴാഴ്ചയാണ് അലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അലിയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടാനില്ലെന്നും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആശുപത്രിവിടാന്‍ കഴിഞ്ഞേക്കുമെന്നുമായിരുന്നു ആദ്യ റിപ്പോര്‍ട്ട്. എന്നാല്‍ പെട്ടെന്ന് ആരോഗ്യനില വഷളാകുകയായിരുന്നു.
1981ല്‍ അദ്ദേഹം മത്സരങ്ങളോട് വിടപറഞ്ഞിരുന്നു. 1984ല്‍ അദ്ദേഹത്തിന് പാര്‍ക്കിന്‍സണ്‍സ് രോഗം കണ്ടെത്തിയിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കുള്ള അണുബാധയും ന്യൂമോണിയയും മൂലം പലതവണ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും കരുത്തനായ കായിക താരം കൂടിയായിരുന്നു അലി. വംശീയതയ്‌ക്കെതിരെയുള്ള പോരാട്ടം കൂടിയായിരുന്നു അലിയുടെ പ്രകടനം. മൂന്നു തവണ ലോക ഹെവിവെയ്റ്റ് ചാമ്പ്യന്‍ഷിപ്പ് നേടിയിട്ടുണ്ട് യൂ.എസ് സിവിലിയന്‍ ബഹുമതി, 2005ല്‍ യു.എസ് പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം പുരസ്‌കാരവും നേടിയിരുന്നു.